
തിരുവനന്തപുരം : കേരളത്തിൽ മസ്‌തിഷ്‌ക്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഈ വർഷം ഇതുവരെ 73 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 8 പേർ മരിക്കുകയും ചെയ്തു. (Acute Encephalitis Syndrome patients hike in Kerala )
ഇതിനെ ഗൗരവമായി കാണണമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. ഈ മാസം മാത്രം 37 രോഗികളാണ് ഉണ്ടായിരിക്കുന്നത്.
വടക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നാണ് നിർദേശം. ഒന്നിലധികം പ്രൈമറി കേസുകൾ ഇതാദ്യമായാണ്. പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കാനാണ് നീക്കം.