സേവ് ബോക്സ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയെയും ഭാര്യയെയും ഇഡി ചോദ്യം ചെയ്തു | Jayasurya ED

Save Box fraud case, ED questions actor Jayasurya
Updated on

കൊച്ചി: ഓൺലൈൻ ലേല ആപ്പായ 'സേവ് ബോക്സ്' (Save Box) വഴി നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ജയസൂര്യയുടെ ഭാര്യ സരിതയുടെ മൊഴിയും ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്.

സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യ പ്രവർത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുമായി നടത്തിയ സാമ്പത്തിക കരാറുകളെക്കുറിച്ച് വ്യക്തത വരുത്തുന്നതിനാണ് ഇഡി നടപടി. ഈ കേസിൽ രണ്ടാം തവണയാണ് നടനെ ചോദ്യം ചെയ്യുന്നത്.

എന്താണ് സേവ് ബോക്സ് തട്ടിപ്പ്?

വിലകൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുറഞ്ഞ വിലയ്ക്ക് ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കാം എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.കമ്പനിയുടെ ഫ്രാഞ്ചൈസി നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായാണ് പരാതി.കേസിൽ സ്ഥാപന ഉടമയും തൃശ്ശൂർ സ്വദേശിയുമായ സ്വാതിഖ് റഹീമിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തട്ടിപ്പിലൂടെ സമാഹരിച്ച പണം സിനിമകളിലോ മറ്റ് ബിസിനസ്സുകളിലോ നിക്ഷേപിച്ചിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും വിട്ടയച്ചു.

Related Stories

No stories found.
Times Kerala
timeskerala.com