
പറവൂര്‍: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടൂ വിദ്യാര്‍ഥി മുങ്ങിമരിച്ചു. പറവൂര്‍ മൂകാംബി റോഡ് തെക്കിനേടത്ത് സ്മരണികയില്‍ മനീക്ക് പൗലോസിന്റെയും ടീനയുടേയും മകന് മാനവ് (17) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടു നാലിന് എളന്തിക്കര -കോഴിത്തുരുത്ത് മണല്‍ബണ്ടിനു സമീപമാണ് സംഭവം നടന്നത്.
സുഹൃത്തുക്കളായ ഏഴുപേര്‍ ചേര്‍ന്ന് പുത്തന്‍വേലിക്കര എളന്തിക്കര-കോഴിത്തുരുത്ത് മണല്‍ബണ്ടിനു സമീപം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മാനവ് പുഴയില്‍ മുങ്ങിപ്പോകുന്നതു കണ്ട് സുഹൃത്ത് കയറിപ്പിടിച്ചെങ്കിലും ഇരുവരും മുങ്ങിപോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് പിടിച്ചുകയറ്റിയതിനാല്‍ ഒരാള്‍ രക്ഷപ്പെട്ടു. ആഴമുള്ള പുഴയിലേക്ക് മാനവ് താഴ്ന്നുപോയി. പറവൂരില്‍നിന്ന് എത്തിയ അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമാണ് 30 അടി താഴ്ചയില്‍ നിന്ന് മാനവിനെ മുങ്ങിയെടുത്തത്. ഉടനെ ചാലാക്ക ശ്രീനാരായണ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പറവൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടൂ ബയോളജി വിദ്യാര്‍ഥിയാണ് മാനവ്