

കോഴിക്കോട്: കുറ്റ്യാടിയില്‍ രാസലഹരി നല്‍കി 18-കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കള്ളാട് സ്വദേശി കുനിയില്‍ ചേക്കു എന്ന അജ്നാസിനെയാണ് അന്വേഷണ സംഘം പിടികൂടിയത്.
കുറ്റ്യാടിയില്‍ ബെക്കാം എന്ന പേരില്‍ ബാര്‍ബര്‍ഷോപ്പ് നടത്തിവന്ന അജ്‌നാസ്, സംഭവത്തിനുശേഷം അജ്മീറില്‍ ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ 24-നാണ് പ്രതി കേരളത്തില്‍ നിന്ന് മുങ്ങിയത്. ലൊക്കേഷന്‍ പരിശോധിച്ച് പൊലീസ് അജ്മീരിലെത്തിയപ്പോള്‍ പ്രതി അവിടെ നിന്നും മുങ്ങി. തുടർന്ന് കഴിഞ്ഞദിവസം രാത്രി മംഗലാപുരത്ത് ഇറങ്ങിയ പ്രതിയെ അന്വേഷണം സംഘം പിടികൂടുകയായിരുന്നു.
തന്നെ എംഡിഎംഎ നല്‍കി പീഡിപ്പിച്ചെന്ന് 18-കാരന്‍ പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.