ടെഹ്‌റാൻ: അമേരിക്കയുമായി ഒരു കരയുദ്ധത്തിന് ഇറാൻ ഭയപ്പെടുന്നില്ലെന്നും അത്തരമൊരു നീക്കമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൽഫഘാരി. പേർഷ്യൻ ഉൾക്കടലിൽ യുഎസ് സൈനികർ സ്രാവുകൾക്ക് നല്ല ഭക്ഷണമായിത്തീരുമെന്ന പ്രകോപനപരമായ വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.(US soldiers will become good food for sharks, Iran issues stern warning to US
സംഘർഷഭരിതമായ അന്തരീക്ഷത്തിലേക്ക് 3500 സൈനികരുമായി യുഎസിന്റെ അത്യാധുനിക പടക്കപ്പലായ യുഎസ്എസ് ട്രിപ്പോളി എത്തിയതാണ് ഇറാന്റെ പ്രകോപനത്തിന് കാരണം. ഇതിന് പുറമെ പതിനായിരം സൈനികരെ കൂടി മേഖലയിലേക്ക് അയക്കാൻ അമേരിക്ക പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്കയുടെ ഇരട്ടത്താപ്പിനെതിരെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ് രൂക്ഷമായി പ്രതികരിച്ചു. യുഎസ് പുറമെ നയതന്ത്രത്തെക്കുറിച്ച് സംസാരിക്കുമ്പോൾ രഹസ്യമായി ഇറാനെ ആക്രമിക്കാൻ കോപ്പുകൂട്ടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മാർച്ച് 27-നുണ്ടായ ആക്രമണത്തിൽ ഇറാന്റെ ഖോൺദാബ് ഹെവി വാട്ടർ പ്ലാന്റ് പൂർണ്ണമായും തകർന്നതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്ലാന്റിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും നിലവിൽ ഇത് പൂർണ്ണമായും പ്രവർത്തനരഹിതമാണെന്നും ഇറാൻ അധികൃതർ അറിയിച്ചു.

