ന്യൂഡൽഹി: ഇറാനെതിരായ സൈനിക നടപടികളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ ഇടിവ്. യുദ്ധഭീതിയെത്തുടർന്ന് കുതിച്ചുയർന്ന ഇന്ധനവില താഴ്ന്നത് ഇന്ത്യയടക്കമുള്ള ഇറക്കുമതി രാജ്യങ്ങൾക്ക് വലിയ ആശ്വാസമായി.(Trump’s ceasefire announcement comes as a relief, Oil prices fall sharply in global markets)
ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 109.77 ഡോളറിൽ നിന്ന് 94.57 ഡോളറായി കുറഞ്ഞു. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വിലയിലും ഏകദേശം 20 ഡോളറോളം കുറവുണ്ടായി.
ലോകത്തിലെ എണ്ണ-വാതക നീക്കത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന പ്രഖ്യാപനമാണ് വിപണിയിൽ പെട്ടെന്നുള്ള ചലനമുണ്ടാക്കിയത്. എണ്ണവില കുറഞ്ഞതിന് പുറമെ, യുഎസ് ഓഹരി വിപണി കുതിച്ചുയരുകയും ബോണ്ട് നിരക്കുകൾ വർദ്ധിക്കുകയും ചെയ്തു. ആഴ്ചകളായി നിലച്ചിരുന്ന എണ്ണ വിതരണം സാധാരണ നിലയിലാകുമെന്ന നിക്ഷേപകരുടെ പ്രതീക്ഷയാണ് വിപണിയിൽ പ്രതിഫലിച്ചത്.

