Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeIran Israel Conflict'ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല നാളുകൾ ആയിരിക്കില്ല': മുജ്തബ ഖമേനി, ഗൾഫ് രാജ്യങ്ങൾക്ക്...

‘ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല നാളുകൾ ആയിരിക്കില്ല’: മുജ്തബ ഖമേനി, ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ | Mojtaba Khamenei

🎙️ Latest Podcast

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം. കഴിഞ്ഞ രാത്രി ദുബായ് ലക്ഷ്യമിട്ടെത്തിയ ഡ്രോണുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തു. സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലും സമാനമായ രീതിയിൽ ആക്രമണശ്രമങ്ങൾ തടഞ്ഞതായാണ് റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ, ശത്രുരാജ്യങ്ങൾക്ക് വരാനിരിക്കുന്നത് ഒട്ടും നല്ല വർഷമായിരിക്കില്ലെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി.(Good days are not coming for the enemies, Mojtaba Khamenei)

തുർക്കിയിലേക്കും ഒമാനിലേക്കും നടന്ന ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്. ഈ ആക്രമണങ്ങൾ ഇസ്രയേൽ നടത്തിയ ‘ആൾമാറാട്ട’ നീക്കങ്ങളാണെന്ന് മുജ്തബ ഖമേനി ആരോപിച്ചു. പ്രമുഖരായ നേതാക്കളെ വധിക്കുന്നതിലൂടെ ജനങ്ങളെ ഭയപ്പെടുത്താമെന്ന ശത്രുക്കളുടെ മോഹം തകർന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

മേഖലയിൽ സംഘർഷം നിലനിൽക്കെത്തന്നെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിൽ സമാധാനത്തിന് മുൻകൈയെടുക്കാമെന്ന ഇറാന്റെ പുതിയ വാഗ്ദാനവും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അമേരിക്കൻ സൈന്യത്തിന് തങ്ങളുടെ താവളങ്ങൾ വിട്ടുനൽകിയ ബ്രിട്ടന്റെ നടപടിക്കെതിരെ ഇറാൻ വിദേശകാര്യമന്ത്രാലയം രൂക്ഷമായ വിമർശനം ആവർത്തിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ സ്വന്തം പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. യുദ്ധം തങ്ങൾ ജയിച്ചുകഴിഞ്ഞെന്ന അമേരിക്കയുടെ അവകാശവാദത്തെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പരിഹസിച്ചു. യുഎസ് ഭരണകൂടം അവകാശപ്പെടുന്നതല്ല യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്നും, ഇറാന്റെ പ്രതിരോധക്കരുത്തിനെ കുറച്ചുകാണാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ വ്യോമ-നാവിക പ്രതിരോധം തകർക്കാൻ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ലെന്നും അരാഗ്ചി വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.