ടൊറന്റോ : ഐവറികോസ്റ്റിനെതിരായ മത്സരത്തിൽ രണ്ട് ഗോളുകൾ നേടി ജർമ്മനിയെ പ്രീക്വാർട്ടറിലേക്ക് നയിച്ച ഡെനിസ് ഉണ്ടാവ് ഫുട്ബോൾ ലോകത്ത് തരംഗമാവുകയാണ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജർമ്മനി വിജയിച്ച മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയാണ് ഉണ്ടാവ് ടീമിന്റെ രക്ഷകനായത്. 2014-ന് ശേഷം ആദ്യമായാണ് ജർമ്മനി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്.( Deniz Undav Stars For Germany In World Cup Comeback)
പകരക്കാരനായി ഇറങ്ങി രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളുമായി ഉണ്ടാവ് റെക്കോർഡ് പുസ്തകത്തിൽ ഇടംപിടിച്ചു. 1990-ൽ കാമറൂണിന്റെ റോജർ മില്ല സ്ഥാപിച്ച റെക്കോർഡിനൊപ്പമാണ് ഉണ്ടാവ് ഇപ്പോൾ എത്തിനിൽക്കുന്നത്.
2002-ൽ മിറോസ്ലാവ് ക്ലോസെയ്ക്ക് ശേഷം ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഗോൾ നേടുന്ന ആദ്യ ജർമ്മൻ താരമായും ഇരുപത്തിയൊൻപതുകാരനായ ഉണ്ടാവ് മാറി. ഈ വർഷം ബുണ്ടസ്‌ലിഗയിൽ ഹാരിക്കേനിന് പിന്നിലായി 19 ഗോളുകൾ അടിച്ചുകൂട്ടിയാണ് ഉൻദാവ് ജർമ്മൻ ലോകകപ്പ് ടീമിലെത്തിയത്.
Story Summary
Deniz Undav’s spectacular performance as a substitute, scoring a brace in Germany’s 2-1 comeback win against Ivory Coast, has secured their spot in the World Cup knockout stages. Overcoming a difficult past that included factory work and rejection at a young age, the Stuttgart striker is now a key figure in Julian Nagelsmann’s squad, proving his worth as one of the tournament’s most clinical finishers.

