ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധേയയായ നടി ലാവണ്യ ത്രിപാഠി തനിക്കുണ്ടായ ഒരു കയ്പ്പേറിയ അനുഭവം തുറന്നുപറയുന്നു (Lavanya Tripathi news). ഒരു തമിഴ് സിനിമയുടെ ചിത്രീകരണ വേളയിൽ സംവിധായകനിൽ നിന്ന് നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെക്കുറിച്ചും അതിനെത്തുടർന്നുണ്ടായ നിയമപോരാട്ടത്തെക്കുറിച്ചും അടുത്തിടെ നടന്ന ഒരു ആരാധക സംഗമത്തിലാണ് താരം വെളിപ്പെടുത്തിയത്.
കരാറായ ഒരു തമിഴ് സിനിമയുടെ സെറ്റിൽ വെച്ച് സംവിധായകന്റെ പെരുമാറ്റം തന്നെ അസ്വസ്ഥയാക്കിയെന്നും ഇത് ശരിയല്ലെന്ന് തോന്നിയ നിമിഷം തന്നെ ആ സിനിമയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചുവെന്നും ലാവണ്യ പറഞ്ഞു. എന്നാൽ തന്റെ നിലപാട് വ്യക്തമാക്കിയതോടെ സംവിധായകനും കൂട്ടരും തനിക്കെതിരെ കേസ് കൊടുക്കുകയും മാധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ നൽകി അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തതായി താരം വെളിപ്പെടുത്തി.
ലാവണ്യയുടെ വാക്കുകൾ:
“അന്ന് ഞാൻ ആരോടും സഹായം ചോദിച്ചില്ല. ആ സമ്മർദ്ദം താങ്ങാനാവാതെ ഒരു ദിവസം വീട്ടിലിരുന്ന് കരഞ്ഞു. സാധാരണ ഞാൻ കരയാറില്ല. പക്ഷേ കരഞ്ഞതിന് ശേഷം ഞാൻ തന്നെ എഴുന്നേറ്റ് ഒരു ചായയുണ്ടാക്കി കുടിച്ച് സ്വയം ആശ്വസിപ്പിച്ചു. ഇത്തരം സാഹചര്യങ്ങൾ നമ്മളെ കൂടുതൽ ശക്തരാക്കും. ആ വ്യക്തിക്കൊപ്പം പ്രവർത്തിക്കാൻ എനിക്ക് കംഫർട്ടബിൾ ആയിരുന്നില്ല, അതുകൊണ്ട് ഞാൻ ‘ഇല്ല’ എന്ന് ഉറപ്പിച്ചു പറഞ്ഞു. അതിനുശേഷവും അവർ എന്നെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.”
“നിങ്ങൾ നരകത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ മുന്നോട്ട് തന്നെ നീങ്ങുക” എന്ന തത്വമാണ് താൻ അന്ന് സ്വീകരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. അഥർവ നായകനായ ‘ടണൽ’ എന്ന തമിഴ് ചിത്രത്തിലാണ് ലാവണ്യ ഒടുവിൽ അഭിനയിച്ചത്. മലയാള താരം ദേവ് മോഹൻ നായകനാകുന്ന ‘സതി ലീലാവതി’യാണ് ലാവണ്യ നായികയായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.
Story Summary:
Actress Lavanya Tripathi recently shared a distressing experience involving a Tamil director who made her feel uncomfortable during a project. After refusing to continue with the film, she faced legal threats and a smear campaign in the media. Lavanya opened up about the emotional toll it took, stating she eventually found strength within herself to overcome the pressure. She is currently awaiting the release of ‘Sathi Leelavathi’ opposite Dev Mohan.

