
തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഏർപ്പെടുത്തിയ ഹേമ കമ്മറ്റിയുടെ റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ നിരവധി പേരാണ് തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത് . ഇപ്പോളിതാ പ്രമുഖ നടന്മാർക്കെതിരെ ലൈംഗിക ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് രംഗത്ത് വന്നിരിക്കുകയാണ്. അമ്മ ജോയിന്റ് സെക്രട്ടറി ബാബുരാജ്, യുവനടൻ ഷൈൻ ടോം ചാക്കോ എന്നിവർക്കെതിരെയാണ്ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത് .
ചാൻസ് തരാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിൽ വിളിച്ച് വരുത്തി ബാബുരാജ് പീഡിപ്പിച്ചെന്ന് യുവതി പറയുന്നത്. വിശ്രമിക്കാൻ തന്ന മുറിയിൽ അതിക്രമിച്ച് കയറി കതക് അടച്ച ശേഷം ബലപ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ വെളിപ്പെടുത്തൽ. തിരക്കഥാകൃത്തും, സംവിധായകനും വീട്ടിലുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവിടേക്ക് വിളിച്ചുവരുത്തിയതെന്നുമാ അവർ പറയുന്നു. സിനിമയിൽ മുഴുനീള കഥാപാത്രമാണ് വാഗ്ദാനം ചെയ്തത്. നിരവധി പെൺക്കുട്ടികൾ ഇത്തരത്തിൽ ബാബുരാജിന്റെ കെണിയിൽ വീണിട്ടുണ്ടെന്നും പലരും ഭയം മൂലമാണ് ഒന്നും പുറത്ത് പറയാത്തതെന്നും യുവതി പറയുന്നു.
അതേസമയം , നടൻ ഷൈൻ ടോം ചാക്കോയുടെ പേരിൽ ചാൻസുണ്ടെന്ന് പറഞ്ഞ് കൊച്ചിയിലുള്ള നിരവധി പേർ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും യുവതി ആരോപിക്കുന്നു. രണ്ട് ദിവസം ഷൈൻ ടോമിന്റെ കൂടെ ചിൽ ചെയ്യാമെന്ന് പറഞ്ഞാണ് വിളിച്ചത്. ഷൈൻ ടോമിന്റെ നിർദേശപ്രകാരമാണ് അവർ വിളിച്ചതെന്നാണ് യുവതിയുടെ ആരോപണം.
നടന്മാരെ കൂടാതെ സംവിധായകൻ ശ്രീകുമാറിനെതിരെയും യുവതി പീഡനരോപണം ഉന്നയിക്കുന്നുണ്ട്. പരസ്യചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തന്നെ നിരന്തരം ബന്ധപ്പെട്ടു. മോളെ എന്ന് വിളിച്ചാണ് സംസാരിച്ചത്. ആദ്യം സംശയം ഒന്നും തോന്നിയില്ല. പിന്നീടാണ് ഈ വിളിയുടെ അർഥം മനസിലായതെന്നും യുവതി കൂട്ടിച്ചേർത്തു.