ത്രില്ലടിപ്പിക്കുന്ന അന്വേഷണവുമായി ‘ആനന്ദ് ശ്രീബാല’; എങ്ങും പോസിറ്റീവ് | Anand Sreebala Movie

ത്രില്ലടിപ്പിക്കുന്ന അന്വേഷണവുമായി ‘ആനന്ദ് ശ്രീബാല’; എങ്ങും പോസിറ്റീവ് | Anand Sreebala Movie
Published on

വിഷ്ണു വിനയന്റെ ആദ്യ സംവിധാന ചിത്രമായ 'ആനന്ദ് ശ്രീബാല' മികച്ച പ്രതികരണത്തോടെ പ്രദർശനമാരംഭിച്ചു (Anand Sreebala Movie ). പതിഞ്ഞ താളത്തിൽ തുടങ്ങി പതിയെ പ്രേക്ഷകൻ്റെ ഉള്ളുലക്കാൻ പാകത്തിൽ കൊട്ടിക്കയറുന്ന ത്രില്ലർ ഡ്രാമ ഇൻവസ്റ്റിഗേഷൻ സിനിമയാണ് ആനന്ദ് ശ്രീബാല എന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. വിഷ്ണുവിനയ് എന്ന നവാഗത സംവിധായകൻ തൻ്റെ ആദ്യ ചിത്രം ഒരു യഥാർത്ഥ സംഭവത്തെ കൂടി അടിസ്ഥാനമാക്കി ഒരുക്കുമ്പോൾ അത് നീതികിട്ടാത്ത ഒരു സമൂഹത്തിന് ഉള്ള ട്രിബ്യൂട്ട് കൂടിയാവുകയാണ്. ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ആനന്ദ് ശ്രീബാല നിർമ്മിച്ചത്.

അർജ്ജുൻ അശോകൻ എന്ന നടൻ തൻ്റെ ഓരോ സിനിമയിലും കഥാപാത്രങ്ങളെ കൈയ്യടക്കത്തോടെ അവതരിപ്പിക്കുന്നു എന്നതിന് മറ്റൊരു സാക്ഷ്യം കൂടിയാണ് ആനന്ദ് ശ്രീബാല എന്ന കഥാപാത്രം. മുഖ്യ സ്ത്രീ കഥാപാത്രങ്ങളായി എത്തിയ അപർണ്ണ ദാസും, സംഗീത മാധവൻ നായരും, മാളവിക മനോജും മികച്ച പ്രകടനം കാഴ്ച വച്ചു. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, , മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അവതരിപ്പിക്കുന്നത്.

ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ ഡ്രാമയിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ അഭിലാഷ് പിള്ളയുടെ തിരക്കഥ വിജയിച്ചിട്ടുണ്ട്. വിഷ്ണു നാരായണൻ്റെ ഛായാഗ്രഹണവും നവാഗതൻ്റെ പതർച്ചയില്ലാത്ത സംവിധാന മികവും ചിത്രം കാഴ്ച്ചക്കാരുടെ ഉള്ളു നിറയ്ക്കുവാൻ വഴിയൊരുക്കുന്നു എന്നു പറയാം. കിരൺ ദാസിന്റെ ചിത്രസംയോജനവും രഞ്ജിൻ രാജിന്റെ സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളെയും അതിൻ്റെ ഇൻ്റൻസിറ്റിയോടെ അവതരിപ്പിക്കുന്നതിൽ താരങ്ങളെല്ലാരും മികവുകാട്ടിയെന്നതും സംവിധായകനുള്ള കൈയ്യടികൂടിയാണ്. നീതി കിട്ടാത്തവർക്ക് നീതികിട്ടുവാൻ കാലം ഒരാളെ കരുതിവെയ്ക്കും അതാണ് ആനന്ദ് ശ്രീബാല. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഇമോഷണൽ സിനിമകൾ ഇഷ്ട്ടമാകുന്നവർക്ക് തീർച്ചയായും 'ആനന്ദ് ശ്രീബാല'യ്ക്ക് ടിക്കറ്റ് എടുക്കാം.

Related Stories

No stories found.
Times Kerala
timeskerala.com