
തിരുവനന്തപുരം: നടപ്പുവർഷം 2024ൽ മലയാള സിനിമാ വ്യവസായത്തിന് 650 കോടി രൂപയുടെ നഷ്ടമുണ്ടായതായി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (Malayalam Cinema in 2024). നടപ്പുവർഷം 2024-ൽ ആകെ 204 സിനിമകൾ പുറത്തിറങ്ങി. അതിൽ 26 സിനിമകൾ മാത്രമാണ് നിർമ്മാതാക്കൾക്ക് 300 കോടി മുതൽ 350 കോടി രൂപ വരെ ലാഭം നൽകിയത്. 650 കോടി മുതൽ 700 കോടി വരെയാണ് മറ്റ് സിനിമകൾ കാരണം കേരള സിനിമാ വ്യവസായത്തിന് നഷ്ടമായത്- അസോസിയേഷൻ വ്യക്തമാക്കി.
അതിനാൽ, സിനിമാ വ്യവസായത്തെ നിലനിറുത്താൻ അഭിനേതാക്കളടക്കം മലയാള സിനിമാ വ്യവസായത്തിലെ എല്ലാ തല്പരകക്ഷികളും കർശനമായ പണ അച്ചടക്കം പാലിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
അഭിനേതാക്കളുടെ വേതനം വർധിക്കുന്നതിനാൽ ചെലവ് നിയന്ത്രിക്കാനാകാത്തത് നിർമ്മാതാക്കൾക്ക് ഭീഷണിയാണ്. വ്യവസായം മികച്ച രീതിയിൽ നടത്തുന്നതിന് നിർമ്മാതാക്കളുമായി സഹകരിക്കാൻ അഭിനേതാക്കൾ മുന്നോട്ട് വരണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.