

കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന വേദിയിൽ പ്രതിഷേധം. സ്പോർട്ട്സ് സ്കൂളുകളെ കിരീടത്തിനായി പരിഗണിച്ചതിനെ തുടർന്നാണ് പ്രതിഷേധത്തിനിടയാക്കിയത്. ജി.വി. രാജ സ്പോട്സ് സ്കൂളിന് രണ്ടാംസ്ഥാനം നൽകിയതിന് പിന്നിൽ ഗൂഢാലേചനയുണ്ടെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. (State school sports meet) പ്രതിഷേധത്തിനിടെ പോലീസും വിദ്യാർഥികളും തമ്മിൽ കയ്യാങ്കളിയുണ്ടായതായാണ് വിവരം.
നാവാമുകുന്ദ, മാർ ബേസിൽ എന്നീ സ്കൂളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വിദ്യാഭ്യാസ മന്ത്രി വേദിയിൽ ഇരിക്കെയാണ് പ്രതിഷേധമുണ്ടായത്.
മന്ത്രിയെ തടഞ്ഞ് വിദ്യാർഥികൾ പ്രതിഷേധിക്കാൻ ശ്രമിച്ചതോടെ പോലീസ് ഇടപെട്ട് മന്ത്രിയെ വേദിയിൽനിന്ന് മാറ്റി. പ്രതിഷേധത്തെതുടർന്ന് മേളയുടെ സമാപന ചടങ്ങ് വേഗത്തിൽ അവസാനിപ്പിച്ചു.
അതേസമയം ട്രോഫി തിരികെ നൽകാൻ തയാറാണെന്ന് ജി.വി. രാജ സ്കൂൾ അധികൃതർ അറിയിച്ചു. രണ്ടാം സ്ഥാനം ലഭിച്ചത് വേദയിൽ പ്രഖ്യാപിച്ചപ്പോൾ മാത്രമാണ് അറിഞ്ഞതെന്നും ജി.വി. രാജ സ്കൂൾ വ്യക്തമാക്കി.