
ശ്രീനഗർ: കത്വയിൽ ഏറ്റുമുട്ടൽ തുടരുന്നു. ഭീകരർക്കായി ശക്തമായ തെരച്ചിലാണ് സുരക്ഷാസേന നടത്തുന്നത്. രജൗരിയിൽ ഭീകരരുടെ ഒളിത്താവളം സുരക്ഷാസേന കണ്ടെത്തി. കത്വ ജില്ലയിലെ വനമേഖലയിൽ ഭീകരാക്രമണത്തിൽ മൂന്നു പോലീസുകാർ വീരമൃത്യു വരിച്ചിരുന്നു. മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു.
വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ജമ്മു-പത്താൻകോട്ട് ദേശീയപാതയിൽ ഉൾപ്പടെ ഹൈഅലർട്ട് പ്രഖ്യാപിച്ചു. ജമ്മുകാഷ്മീർ പോലീസിലെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ (എസ്ഒജി) നേതൃത്വത്തിൽ പോലീസിന്റെയും സൈന്യത്തിന്റെയും അർധസേനാവിഭാഗങ്ങളുടെയും പിന്തുണയോടെയായിരുന്നു ഭീകരരെ നേരിട്ടത്.