
മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ നിന്ന് അർദ്ധനഗ്നനായ ഒരു പുരുഷനെ വടികൊണ്ട് ക്രൂരമായി മർദ്ദിക്കുന്നതിന്റെ അതി ക്രൂരമായ ദൃശ്യങ്ങൾ പുറത്തു വന്നു(cruelty). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @FreePressMP എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. അസ്വസ്ഥമായ വീഡിയോ പുറത്തു വന്നതോടെ നെറ്റിസൺസ് പ്രതിഷേധവുമായി രംഗത്തെത്തി.
ദൃശ്യങ്ങളിൽ മർദ്ദനം ഏൽക്കുന്നയാൾ ഒരു കട നടത്തുന്ന ശാരീരികമായി വൈകല്യമുള്ള ആളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അയാൾ അർദ്ധനഗ്നനായി നിൽക്കുന്നതും ഒരു ഗ്രാമത്തിലെ രണ്ട് നാട്ടുകാർ അയാളെ ക്രൂരമായി ആക്രമിക്കുന്നതും കാണാം.
ഇര നിലവിളിക്കുകയും തന്നെ രക്ഷിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഒരു ചെറിയ തർക്കത്തിന്റെ പുറത്താണ് അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. സംഭവം പ്രദേശവാസികളിൽ രോഷവും ആശങ്കയും ഉളവാക്കിയിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നെറ്റിസൺസും അഭിപ്രായപ്പെട്ടത്.