ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസിൽ യാത്രക്കാർക്ക് അനധികൃതമായി ടിക്കറ്റ് വാഗ്ദാനം ചെയ്തെന്നാരോപിച്ച് ടി ടി ഇയെ ഇന്ത്യൻ റെയിൽവേ സസ്പെൻഡ് ചെയ്തു. ട്രെയിനിനുള്ളിൽ വെച്ച് യാത്രക്കാരനോട് ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തി സീറ്റ് നൽകാമെന്ന് ഇയാൾ പറയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടി.(Vande Bharat ticket scam, Indian Railways Suspends TTE After Vande Bharat Ticket Scam Video Goes Viral)
വാരണാസിയിലേക്ക് പോകുകയായിരുന്ന യാത്രക്കാരനാണ് ദൃശ്യങ്ങൾ പകർത്തിയത്. താൻ വൈകിയെന്നും മറ്റൊരു സൂപ്പർഫാസ്റ്റ് ട്രെയിൻ ടിക്കറ്റാണ് കയ്യിലുള്ളതെന്നും യാത്രക്കാരൻ ടിടിഇയോട് പറഞ്ഞു. ഇതിന് മറുപടിയായി വന്ദേ ഭാരത്തിൽ സീറ്റ് ശരിയാക്കി നൽകാമെന്ന് ടിടിഇ വാഗ്ദാനം ചെയ്തു.
ആദ്യം സീറ്റ് ശരിയാക്കാൻ 380 രൂപയാണ് ടിടിഇ ആവശ്യപ്പെട്ടത്. എന്നാൽ യാത്രക്കാരൻ രസീത് ചോദിച്ചതോടെ തുക ഇരട്ടിയാക്കി 750 രൂപയായി വർദ്ധിപ്പിച്ചു. പിന്നീട് യാത്രക്കാരൻ 500 രൂപ നൽകാമെന്ന് പറഞ്ഞെങ്കിലും ടിടിഇ അത് നിരസിക്കുകയും ട്രെയിനിലെ അറ്റൻഡന്റിനെ കാണാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ അറ്റൻഡന്റ് ഇതിന് വിസമ്മതിക്കുകയും വീണ്ടും ടിടിഇയുടെ അടുത്തേക്ക് തന്നെ അയക്കുകയുമാണ് ചെയ്തത്.
സംഭവം ഓൺലൈനിൽ വൈറലായതോടെ, വന്ദേ ഭാരത് പോലുള്ള ട്രെയിനുകളിലും ഇത്തരത്തിലുള്ള അഴിമതികൾ നടക്കുന്നുണ്ടോ എന്ന വലിയ ചർച്ചയ്ക്ക് ഇത് വഴിവെച്ചു. റെയിൽവേ അധികൃതർ സംഭവത്തിൽ ഉടൻ തന്നെ അന്വേഷണം പ്രഖ്യാപിക്കുകയും ടിടിഇയെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
Story Summary
The Indian Railways has suspended a Travelling Ticket Examiner (TTE) following a viral video that captured him allegedly soliciting bribes and offering unofficial discounted tickets on a Vande Bharat Express train. The video shows the official demanding varying amounts for seat arrangements, sparking a nationwide debate over corruption practices in premium train services.

