
കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ബ്രാഞ്ചിൽ നിന്നും മുൻ മാനേജർ സ്വർണം കവർന്ന കേസിൽ നിർണായ നീക്കം. മധ ജയകുമാർ കവർന്ന 26.24 കിലോ സ്വർണത്തിൽ നിന്ന് നാലര കിലോ സ്വർണം കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. 42 അക്കൗണ്ടുകളില്‍ നിന്നായി 26.24 കിലോ സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് പരാതി.
തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ പണയം വച്ച സ്വർണമാണു കണ്ടെത്തിയത്. പ്രതിയെ കഴിഞ്ഞ ദിവസമാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതി മധ ജയകുമാറിനെ തമിഴ്നാട്ടിലെത്തിച്ചു തെളിവെടുപ്പ് തുടരുകയാണ്. മൂന്ന് വര്‍ഷത്തോളം വടകര ശാഖയില്‍ മാനേജരായിരുന്ന മധ ജയകുമാര്‍ ജൂലൈ ആറിനാണ് സ്ഥലം മാറിപ്പോയത്. തുടർന്നു വന്ന മാനേജർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മോഷ്ടിച്ച സ്വര്‍ണം ഇയാള്‍ തമിഴ്നാട്ടിലെ വിവിധ ബാങ്കുകളില്‍ പണയം വച്ചിരുന്നു. ഇങ്ങനെ ലഭിച്ച പണം ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയായിരുന്നു.