
കൊച്ചി: പാറശ്ശാല ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒന്നാം പ്രതി ഗ്രീഷ്മയുടെ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലകുമാരൻ നായരുടെ ശിക്ഷ കോടതി സസ്‌പെൻഡ് ചെയ്തു.(Sharon murder case updates)
അപ്പീൽ പരിഗണിച്ചത് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ്. കോടതി സർക്കാരിനും എതിർകക്ഷികൾക്കും നോട്ടീസ് അയച്ചു.
നിർമ്മലകുമാരൻ നായർക്ക് തെളിവ് നശിപ്പിച്ച കുറ്റത്തിന് 3 വർഷം തടവാണ് വിധിച്ചിരുന്നത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടേതായിരുന്നു വിധി. ഇയാൾക്ക് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരിവച്ചു.
വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണമെന്നാണ് ഗ്രീഷ്മയുടെ ആവശ്യം. നിലവിൽ പ്രതി തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ്.
കേരളത്തിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന വനിതാ കുറ്റവാളികളിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 24 വയസുമാത്രം പ്രായമുള്ള ഗ്രീഷ്മ. ഇവർക്ക് വധശിക്ഷ നൽകിയ കോടതി വ്യക്തമാക്കിയത് പ്രായം പരിഗണിക്കാൻ സാധിക്കില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നുമാണ്. വിധി നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയുടേതാണ്.
പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന വാദം പരിഗണിക്കാൻ സാധിക്കില്ലെന്നാണ് കോടതി അറിയിച്ചത്. മൂന്നു ദിവസം നീണ്ട അന്തിമവാദം നേരത്തെ പൂർത്തിയായിരുന്നു. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായരെ 3 വർഷം തടവിനാണ് കോടതി ശിക്ഷിച്ചത്. മൂന്നാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി തെളിവുകളുടെ അഭാവത്തിൽ നേരത്തെ വെറുതെ വിട്ടിരുന്നു. വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടിയത് പ്രതി ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും, ഇത് അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും ആണ്.