
കോഴിക്കോട്: മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് വർഷത്തിലേറെ തടവിലാക്കിയശേഷം കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ പ്രതികളിൽ രണ്ടുപേർ കോഴിക്കോട് ജില്ല ജയിലിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചു. നിലമ്പൂർ ചന്തക്കുന്ന് സ്വദേശി അജ്മല്‍, വണ്ടൂര്‍ പഴയവാണിയമ്പലം സ്വദേശി ഷഫീഖ് എന്നിവരാണ് ആക്രമണം നടത്തിയത്. ഞായറാഴ്ച രാവിലെ അജ്മലും ഷഫീഖും നിഷാദിന്റെ സെല്ലിലെത്തുകയും വാക്കുതർക്കമുണ്ടാക്കുകയും പിന്നാലെ നിഷാദിനെ മർദിക്കുകയുമായിരുന്നു. പരിക്കേറ്റ ഡെപ്യൂട്ടി പ്രിസൺ ഓഫിസർമാരായ ജർമിയാസ്, പ്രഭീഷ്, അസി. പ്രിസൺ ഓഫിസർ ആനന്ദ് എന്നിവർ ചികിത്സതേടി. ജയിൽ അധികൃതരുടെ പരതിയിൽ പ്രതികൾക്കെതിരെ കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.