ഹേമചന്ദ്രൻ കൊലപാതകം: വീട്ടിൽ നിന്നും മെഡിക്കൽ കോളേജ് പരിസരത്ത് ഹേമചന്ദ്രനെ എത്തിച്ചത് പെൺ സുഹൃത്ത്, സംഭവത്തിൽ 2 പേർ അറസ്റ്റിൽ | Hemachandran murder

പെൺസുഹൃത്ത് ഇത് സംബന്ധിച്ച് മൊഴി നൽകിയതായാണ് വിവരം.
Hemachandran murder
Published on

കോഴിക്കോട്: ബത്തേരി സ്വദേശി ഹേമ ചന്ദ്രനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അന്വേഷണം തുടർന്നു(Hemachandran murder). സ്ത്രീ സുഹൃത്തിനെ കൊണ്ട് വിളിപ്പിച്ചാണ് മെഡിക്കൽ കോളേജ് പരിസരത്ത് ഹേമ ചന്ദ്രനെ എത്തിച്ചതെന്ന് കണ്ടെത്തൽ. തട്ടിക്കൊണ്ടു പോയ ശേഷം തമിഴ്നാട്, കർണാടക അതിർത്തികളിൽ ഹേമചന്ദ്രനെ കൊണ്ട് പോയത്തിനും ഉപദ്രവിച്ചതിനും തെളിവുകൾ പുറത്തു വന്നു. പെൺസുഹൃത്ത് ഇത് സംബന്ധിച്ച് മൊഴി നൽകിയതായാണ് വിവരം.

സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിൽ. 2024 മാർച്ച് 20 നാണ് ബത്തേരി സ്വദേശി വിനോദ് ഭവനിൽ ഹേമ ചന്ദ്രനെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ അന്വേഷണം തുടർന്നിരുന്നു പോലീസ് നീലഗിരി ചേരമ്പാടി വനത്തിൽ നിന്നും കുഴിച്ചിട്ട നിലയിൽ ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. ഇതിൽ ഒരാൾ പോലീസിനൊപ്പം വനത്തിലുണ്ടെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com