Description
Digital Voice of Kerala
Sunday, June 28, 2026

Digital Voice of Kerala
HomeCrimeഡൽഹിയിൽ മരുന്ന് സംഭരണ അഴിമതി: മുൻ ഡിജിഎച്ച്എസ് ഡോ. വത്സല അഗർവാൾ...

ഡൽഹിയിൽ മരുന്ന് സംഭരണ അഴിമതി: മുൻ ഡിജിഎച്ച്എസ് ഡോ. വത്സല അഗർവാൾ അറസ്റ്റിൽ | Former DGHS arrested

🎙️ Latest Podcast

ന്യൂഡൽഹി: കോടിക്കണക്കിന് രൂപയുടെ മരുന്ന്, സർജിക്കൽ ഉപകരണ സംഭരണ അഴിമതിക്കേസിൽ ഡൽഹി മുൻ ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (DGHS) ഡോ. വത്സല അഗർവാളിനെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ ഡോ. വിജയ് കുമാർ രംഗയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.(Former DGHS arrested in multi-crore Delhi medical procurement scam)

കേന്ദ്ര സംഭരണ ഏജൻസി വഴി നടന്ന കോടിക്കണക്കിന് രൂപയുടെ ഇടപാടുകളിലാണ് വലിയ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയത്. പോർട്ടബിൾ എക്സ്-റേ മെഷീനുകൾ, അനസ്തേഷ്യ വർക്ക് സ്റ്റേഷനുകൾ, മരുന്നുകൾ തുടങ്ങിയവ വിപണി വിലയേക്കാൾ ഉയർന്ന തുകയ്ക്ക്, ക്രമക്കേടിലൂടെ തിരഞ്ഞെടുത്ത കമ്പനികളിൽ നിന്ന് വാങ്ങിയെന്നാണ് കണ്ടെത്തൽ. ടെൻഡർ നടപടികളിൽ കൃത്രിമം കാട്ടി തങ്ങളുടെ ഇഷ്ടക്കാർക്ക് കരാർ നൽകുകയായിരുന്നു.

ജൂൺ രണ്ടിനാണ് അഴിമതി നിരോധന നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും വിവിധ വകുപ്പുകൾ പ്രകാരം എസിബി കേസെടുത്തത്. ഇതിനുപുറമെ, ഡൽഹിയിലെ വിവിധ മരുന്ന് സ്റ്റോറുകളിൽ നടന്ന പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് അഞ്ച് ഫാർമസിസ്റ്റുകളെയും രണ്ട് സി.പി.എ ഉദ്യോഗസ്ഥരെയും സർക്കാർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. ലഫ്റ്റനന്റ് ഗവർണർ തരംജിത് സിംഗ് സന്ധുവിന്റെ നിർദ്ദേശപ്രകാരമാണ് വത്സല അഗർവാളിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നത്.

Story Summary

The Delhi Anti-Corruption Branch has arrested former DGHS Dr. Vatsala Aggarwal in connection with a multi-crore medical procurement scam involving inflated rates and manipulated tender processes. Following an internal inquiry that also led to the suspension of several pharmacists and officials, the ACB is investigating the involvement of private suppliers and other health department officials in the misuse of public funds.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.