

ഉത്തര്‍പ്രദേശ്: മദ്യലഹരിയിലായിരുന്ന പിതാവ് രണ്ടുവയസ്സുള്ള ആഞ്ഞുട്ടിയെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി. ഉന്നാവോ ജില്ലയിലെ ബാംഗര്‍മൗവില്‍ ശനിയാഴ്ചയാണ് സംഭവം. ഷാരൂണ്‍ എന്നയാളാണ് സ്വന്തം കുഞ്ഞിനോട് അതിക്രമം കാണിച്ചത്. സംഭവത്തില്‍ ഇയാൾക്കെതിരേ പോലീസ് കേസെടുത്തു.
ഭാര്യയെ ക്രൂരമായി മർദിച്ച ഷാരൂണ്‍ കുട്ടിയെ എടുത്ത് നിലത്തേക്ക് എറിയുകയായിരുന്നു. കുട്ടി തല്‍ക്ഷണം മരിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.
കടുത്ത മദ്യപാനിയായിരുന്ന ഷാരൂണ്‍ അക്രമകാരിയായിരുന്നെന്നാണ് അയല്‍വാസികള്‍ വ്യക്തമാക്കുന്നത്. ശനിയാഴ്ച വൈകിട്ട് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയുമായി തര്‍ക്കിക്കുകയും അവരെ ആക്രമിക്കുകയും ചെയ്തു. ഭാര്യ അക്രമത്തെ തടുത്തപ്പോള്‍ രോഷാകുലനായ ഷാരൂണ്‍ കുട്ടിയെ എടുത്ത് നിലത്തേക്കെറിയുകയായിരുന്നു.