
ഫരീദാബാദ്: പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയെ മാർക്കറ്റിൽ വെച്ച് കുത്തിക്കൊന്ന സംഭവത്തിൽ പത്ത് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു(Class 11 student stabbed to death).
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ അൻഷുലിന് വധഭീഷണി ലഭിച്ചു എന്ന് പരാതിപ്പെട്ടപ്പോൾ പോലീസ് ചിരിക്കുകായും തങ്ങളെ പരിഹസിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് കുടുംബം പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തെക്കുറിച്ച് അൻഷുലിൻ്റെ സഹോദരി അഞ്ജലി പോലീസിനോട് പറഞ്ഞു, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തൻ്റെ സഹോദരൻ പ്രതിയുമായി വഴക്കിട്ടിരുന്നു. ചൊവ്വാഴ്ച, തങ്ങൾ മാർക്കറ്റിലേക്ക് പോയപ്പോൾ പ്രതികളായ ഹിമാൻഷു മാത്തൂറും രോഹിത് ധാമയും മറ്റ് കുറച്ച് ആളുകളും ചേർന്ന് അൻഷുലിനെ വടികളും കത്തികളും ഉപയോഗിച്ച് ആക്രമിച്ചു.