ബീഡ്: മഹാരാഷ്ട്രയിലെ ബീഡിൽ ഇന്ധനക്ഷാമത്തെത്തുടർന്ന് പെട്രോൾ പമ്പുകളിൽ അനുഭവപ്പെട്ട കനത്ത തിരക്കിനിടയിൽ ടാങ്കർ ലോറി ഇടിച്ച് യുവാവ് മരിച്ചു (Tanker Accident Maharashtra). ഇന്ധനം നിറയ്ക്കാൻ കാത്തുനിന്നവരുടെ ഇടയിലേക്കാണ് ടാങ്കർ പാഞ്ഞുകയറിയത്. പ്രദേശത്ത് ദിവസങ്ങളായി തുടരുന്ന പെട്രോൾ, ഡീസൽ ക്ഷാമം പരിഹരിക്കാൻ ടാങ്കർ എത്തിയപ്പോഴായിരുന്നു അപകടം.
ക്ഷാമം മൂലം പമ്പുകൾക്ക് മുന്നിൽ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ടാങ്കർ എത്തിയതോടെ ഇന്ധനം വേഗത്തിൽ ലഭിക്കാനായി ആളുകൾക്കിടയിൽ ഉന്തും തള്ളും ഉണ്ടാവുകയും ഇതിനിടയിൽ യുവാവ് ടാങ്കറിനടിയിൽ പെടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരണപ്പെട്ടു.
അപകടത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ക്ഷാമം പരിഹരിക്കുന്നതിൽ അധികൃതർ വരുത്തിയ വീഴ്ചയാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ടാങ്കർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Story Summary: A youth died in Maharashtra’s Beed district after being hit by a fuel tanker amid a chaotic rush caused by severe fuel shortages. The incident occurred when a large crowd gathered at a petrol pump as a tanker arrived to replenish supplies, highlighting the dire fuel crisis in the region.

