
ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.(Actor Siddique )
കോടതിയിൽ സിദ്ദിഖിൻ്റെ വാദം താൻ അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും, മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ്. എന്നാൽ, സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഇന്നലെ സിദ്ദിഖ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിൽ പറയുന്നത് താൻ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായെന്നും, കൈവശമുള്ള ഫോൺ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കൈമാറി എന്നുമാണ്.
പഴയ ഫോണുകൾ കൈവശം ഇല്ലെന്നും, ഐപാഡ് ഉപയോഗിക്കുന്നില്ലെന്നും പറഞ്ഞ നടൻ, തന്നെ പോലീസ് നിയമവിരുദ്ധമായാണ് പിന്തുടരുന്നതെന്നും, ഇതേക്കുറിച്ച് പരാതി നൽകിയിട്ടുണ്ടെന്നും പറയുന്നു.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശം മൂലം തൻ്റെ കുടുംബാംഗങ്ങളെയും പിന്തുടർന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.