ഖത്തറിന് നേരെ നടന്ന ഇറാനിയൻ മിസൈൽ ആക്രമണം തങ്ങളുടെ സായുധ സേന പരാജയപ്പെടുത്തിയതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് ആക്രമണം നടന്നത് (Qatar missile attack thwarted). മിസൈൽ തടയുന്നതിനിടെ ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ തട്ടി ഒരു കുട്ടിക്ക് പരിക്കേറ്റതായും, കുട്ടി ചികിത്സയിലാണെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം ‘എക്സ്’ വഴി അറിയിച്ചു.
മിസൈൽ ആക്രമണത്തെ തുടർന്ന് തലസ്ഥാനമായ ദോഹയിൽ സ്‌ഫോടനത്തിന് സമാനമായ ശബ്ദങ്ങൾ കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണ ഭീഷണിയെത്തുടർന്ന് ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് സർക്കാർ സുരക്ഷാ മുന്നറിയിപ്പുകൾ അയച്ചിരുന്നു. അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന മേഖലയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇറാനിലെ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാൻ ഇത്തരമൊരു നടപടിയിലേക്ക് കടന്നത്.
Summary: Qatar’s defense ministry reported that its armed forces thwarted an Iranian missile attack early Friday morning. The interior ministry confirmed that a child was injured by shrapnel from the interception efforts and is currently receiving medical treatment. This attack follows increased regional tensions after recent US strikes on Iranian territory.


