ഇസ്ലാമാബാദ്: പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തിയിൽ പാക് സുരക്ഷാ സേന നടത്തിയ വ്യോമാക്രമണത്തിലും കരയാക്രമണത്തിലും 29 ഭീകരർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ വാർത്താവിനിമയ മന്ത്രി അത്താവുള്ള തരാർ അറിയിച്ചു. രാജ്യത്ത് വർധിച്ചുവരുന്ന ഭീകരാക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.(Pakistan Security Forces Operation Along Afghanistan Border)
ശനിയാഴ്ച കറാച്ചിയിലെ പാരാമിലിട്ടറി റേഞ്ചേഴ്സ് ആസ്ഥാനത്ത് ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് പാകിസ്ഥാൻ തിരിച്ചടി ശക്തമാക്കിയത്. ജമാഅത്ത്-ഉൽ-അഹ്റാർ എന്ന സംഘടനയാണ് കറാച്ചി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
അതിർത്തിയിലെ ബജൗർ ജില്ലയിൽ നടത്തിയ ഇന്റലിജൻസ് അധിഷ്ഠിത ഓപ്പറേഷനിൽ ‘ഫിത്ന അൽ-ഖവാരിജ്’ കമാൻഡർ ഖാൻ ഫരോഷ് ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. തുടർന്ന് അഫ്ഗാനിസ്ഥാനിലെ പക്തിയ, പക്തിക, കുനാർ പ്രവിശ്യകളിലായി പാകിസ്ഥാൻ നടത്തിയ ‘കൃത്യമായ ആക്രമണങ്ങളിൽ’ 25 ഭീകരർ കൂടി കൊല്ലപ്പെട്ടതായി മന്ത്രി അവകാശപ്പെട്ടു. ഭീകരരുടെ ആയുധശേഖരങ്ങളും താവളങ്ങളും തകർത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പാകിസ്ഥാനിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്.
Story Summary
Pakistan’s security forces carried out a large-scale operation near the Afghan border, killing 29 militants, following a deadly attack on a paramilitary headquarters in Karachi. Information Minister Attaullah Tarar confirmed that the strikes targeted hideouts of the TTP and Jamaat-ul-Ahrar in Afghanistan, escalating tensions over cross-border militancy.

