ഇറ്റാനഗർ: കനത്ത മഴയെത്തുടർന്ന് അരുണാചൽ പ്രദേശിലെ കെയ് പന്യാർ ജില്ലയിൽ ബുധനാഴ്ച രാവിലെ ഉണ്ടായ മിന്നൽ പ്രളയത്തിൽ മൂന്നുപേരെ കാണാതായി. യാസാലി സർക്കിളിന് കീഴിലുള്ള പൂസയ്ക്ക് സമീപമുള്ള നീപ്കോ പ്രോജക്റ്റ് കോളനിയിലാണ് അപകടം നടന്നത്.(Arunachal Pradesh Flash Flood, Three Missing After Flash Floods In Arunachal Pradesh Keyi Panyor District)
നിർമ്മാണത്തിലിരുന്ന ഒരു സംരക്ഷണ ഭിത്തി കനത്ത മഴയിൽ തകർന്നതാണ് പ്രളയത്തിന് കാരണമായത്. വൻതോതിൽ വെള്ളം കുത്തിയൊലിച്ചെത്തിയതോടെ കോളനിയും പരിസരത്തെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. 18 വീടുകൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ദേശീയ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഇതുമൂലം നിരവധി യാത്രക്കാർ വഴിയിൽ കുടുങ്ങിക്കിടക്കുകയാണ്. സംസ്ഥാന ദുരന്തനിവാരണ സെക്രട്ടറി ഇക്കാര്യം സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്.
Story Summary
Heavy rainfall in Arunachal Pradesh’s Keyi Panyor district has triggered flash floods and landslides, leaving three people missing near the Neepco project colony in the Yazali circle. The flooding inundated residential areas, damaged 18 homes, and disrupted traffic on the national highway, prompting emergency response efforts to locate the missing individuals.

