ബെംഗളൂരു: അടുത്തിടെ നടന്ന നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിലുണ്ടായ കൂറുമാറ്റം പാർട്ടിക്കുണ്ടാക്കിയ നാണക്കേടിന് പിന്നാലെ, കർണാടക ബിജെപി നിയമസഭാ കക്ഷി യോഗം ധർമ്മസ്ഥല ശ്രീ മഞ്ജുനാഥേശ്വര ക്ഷേത്രത്തിൽ വിളിച്ചുചേർക്കാൻ തീരുമാനം. തിരഞ്ഞെടുപ്പിൽ പാർട്ടിയെ ഒറ്റിക്കൊടുത്തവരെ കണ്ടെത്താനും സത്യം പുറത്തുകൊണ്ടുവരാനുമാണ് ക്ഷേത്രത്തിൽ വെച്ച് യോഗം ചേരുന്നതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര വ്യക്തമാക്കി.(Karnataka BJP to hold legislature party meeting at Dharmasthala)
തിരഞ്ഞെടുപ്പിൽ ഏഴ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കാനുണ്ടായിരുന്നതിൽ മൂന്ന് വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി ബിജെപിയിൽ നിന്ന് മറഞ്ഞുവെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. രഹസ്യ ബാലറ്റ് ആയതിനാൽ കൂറുമാറിയവരെ തിരിച്ചറിയാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല.
ക്ഷേത്രത്തിൽ വെച്ച് യോഗം ചേരുന്നതിലൂടെ കൂറുമാറിയ എംഎൽഎമാരെക്കൊണ്ട് സത്യം ചെയ്യിക്കാനാണ് പാർട്ടി നീക്കം. പാർട്ടിയെ വഞ്ചിച്ചവർ ആരാണെന്ന് കണ്ടെത്താനാണ് ഈ തീരുമാനം. വിജയേന്ദ്രയെ പ്രതിരോധത്തിലാക്കാൻ പാർട്ടിക്കുള്ളിൽ തന്നെ ചിലർ ബോധപൂർവ്വം കൂറുമാറിയതാണോ എന്ന സംശയം ശക്തമാണ്. എംഎൽസി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അഞ്ച് സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. ബിജെപിയുടെയും ജെഡിഎസിന്റെയും വോട്ടുകൾ കോൺഗ്രസിന് ലഭിച്ചുവെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
Story Summary
Following an embarrassing incident of cross-voting during the recent Legislative Council elections, the Karnataka BJP has decided to hold a legislative party meeting at the Dharmasthala Sri Manjunatheshwara Temple. The move aims to identify the legislators who voted for Congress candidates and addresses the internal sabotage allegations aimed at destabilizing state unit chief B. Y. Vijayendra.

