മുംബൈ: ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയിൽ (യുബിടി) വീണ്ടും പിളർപ്പ് ഭീഷണി. പാർട്ടിയിലെ ഒമ്പത് ലോക്സഭാംഗങ്ങളിൽ ആറുപേർ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലേക്ക് കൂറുമാറാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.(Uddhav Thackeray Shiv Sena UBT MPs Rebellion And Political Crisis In Maharashtra)
പാർട്ടിയിലെ പല എംപിമാരെയും ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും അവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും റിപ്പോർട്ടുകളുണ്ട്. ഉദ്ധവ് താക്കറെ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ എംപിമാരെ അനുനയിപ്പിക്കാൻ ശ്രമം തുടരുകയാണ്.ഒമ്പത് എംപിമാരിൽ അഞ്ച് പേർ കഴിഞ്ഞ ഞായറാഴ്ച ഉദ്ധവ് താക്കറെയുടെ വസതിയിൽ നടന്ന യോഗത്തിൽ നേരിട്ട് പങ്കെടുത്തിരുന്നില്ല. ഇവർ ഡൽഹിയിലെത്തി ഏകനാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെയുടെ വസതിയിൽ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നാണ് സൂചന.
സഭയ്ക്കുള്ളിൽ പുതിയൊരു വിഭാഗം രൂപീകരിച്ച് അത് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ലയിപ്പിക്കാനാണ് എംപിമാരുടെ നീക്കമെന്നാണ് വിവരം. സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ടികർ, ഓംരാജെ നിംബാൽകർ, ഭൗസാഹേബ് വക്ചൗരെ, സഞ്ജയ് ജാദവ് എന്നിവർ ഷിൻഡെ പക്ഷവുമായി ആശയവിനിമയം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത്തരം വാർത്തകളെ സഞ്ജയ് റാവത്ത് തള്ളി. പാർട്ടിയിൽ ഒരു തരത്തിലുള്ള ഭിന്നതയുമില്ലെന്നും എംപിമാരെ പണം നൽകി സ്വാധീനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Story Summary
Uddhav Thackeray’s Shiv Sena (UBT) is facing a potential crisis as reports indicate that six of its nine Lok Sabha MPs are planning to switch to the Eknath Shinde-led faction. While senior party leaders like Sanjay Raut have dismissed these claims as attempts to buy MPs with money, the absence of key parliamentarians at party meetings and their presence in Delhi have fueled intense political speculation.

