ചെന്നൈ: മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന് നിയമസഭയിൽ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ മന്നാർഗുഡി എംഎൽഎ എസ് (S Kamaraj Mannargudi MLA Expelled). കാമരാജിനെ അമ്മ മക്കൾ മുന്നേറ്റ കഴകത്തിൽ (AMMK) നിന്ന് പുറത്താക്കി. പാർട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനാണ് പുറത്താക്കൽ നടപടി പ്രഖ്യാപിച്ചത്. പാർട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ചതിനും ഏകപക്ഷീയമായ തീരുമാനങ്ങൾ എടുത്തതിനുമാണ് കാമരാജിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ ചുമതലകളിൽ നിന്നും നീക്കം ചെയ്തത്.
കാമരാജ് ടിവികെയ്ക്ക് നൽകിയ പിന്തുണക്കത്ത് വ്യാജമാണെന്ന് ദിനകരൻ നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്തുണ അറിയിച്ചുകൊണ്ടുള്ള കാമരാജിന്റെ വീഡിയോ ടിവികെ പുറത്തുവിട്ടതോടെ ദിനകരൻ പ്രതിരോധത്തിലായി.
ചൊവ്വാഴ്ച നിയമസഭയിൽ വിജയ് സർക്കാരിന് കാമരാജ് നേരിട്ട് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഉടൻ തന്നെ പുറത്താക്കൽ നടപടിയുണ്ടായത്. ഡിഎംകെയിലെ കരുത്തനായ ടി.ആർ.ബി രാജയെ പരാജയപ്പെടുത്തിയാണ് കാമരാജ് മന്നാർഗുഡിയിൽ നിന്ന് സഭയിലെത്തിയത്. എൻഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന എഎംഎംകെയുടെ സഭയിലെ ഏക പ്രതിനിധിയായിരുന്നു അദ്ദേഹം.
വിശ്വസ്തരായ എംഎൽഎമാർ പാർട്ടി വിടുന്നത് എടപ്പാടി പളനിസ്വാമിക്ക് മാത്രമല്ല, ടി.ടി.വി. ദിനകരനും വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതോടെ സഭയിൽ വിജയ് സർക്കാരിന്റെ അംഗബലം കൂടുതൽ ശക്തമായി.
News Summary: AMMK General Secretary T.T.V. Dhinakaran has expelled Mannargudi MLA S. Kamaraj from the party’s primary membership after he officially declared support for CM Vijay’s TVK government in the assembly. The move followed a period of intense friction where Dhinakaran had accused TVK of submitting a forged support letter from Kamaraj to the Governor. However, Kamaraj’s direct support in the house on Tuesday ended the speculation. Kamaraj, who was the sole representative of AMMK in the assembly, had previously defeated DMK’s T.R.B. Rajaa in the elections.

