പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ മാർക്ക് ലിസ്റ്റിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഒമ്പത് വയസ്സുകാരിയെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി (Marksheet Dispute Murder Pune). ദൗണ്ട് താലൂക്കിലെ ഡിയോൾഗാവ് രാജെ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്കൂൾ പരീക്ഷയിൽ താൻ രണ്ടാമതാകുകയും രണ്ടാനമ്മയുടെ മകൻ ഒന്നാം റാങ്ക് നേടുകയും ചെയ്തതിൽ പ്രകോപിതയായ പെൺകുട്ടി സഹോദരന്റെ മാർക്ക് ലിസ്റ്റിൽ തിരുത്തൽ വരുത്തിയതാണ് പിതാവിനെ ചൊടിപ്പിച്ചത്. കൃത്യം നടത്തിയ ശാന്താറാം ദുര്യോധൻ ചവാനെയും ഇയാളുടെ പങ്കാളി ചിങ്കി ഭോൺസ്ലെയെയും പോലീസ് അറസ്റ്റ് ചെയ്തു.
മാർക്ക് ലിസ്റ്റിലെ തിരുത്തൽ ശ്രദ്ധയിൽപ്പെട്ട ശാന്താറാം പ്രകോപിതനാകുകയും ഈർച്ചവാൾ ഉപയോഗിച്ച് കുട്ടിയെ മാരകമായി ആക്രമിക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം തുണിയിൽ പൊതിഞ്ഞ് കത്തിക്കാനും ഇവർ ശ്രമിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഭാഗികമായി കത്തിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനും ഡിഎൻഎ പരിശോധനയ്ക്കുമായി പൂനെയിലെ സസൂൺ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുറ്റം മറച്ചുവെക്കാൻ സഹായിച്ചതിനാണ് ചിങ്കി ഭോൺസ്ലെയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
Summary: A 9-year-old girl was allegedly murdered by her father in Pune’s Daund taluka over a dispute involving school marksheets. The accused, Shantaram Duryodhan Chavan, reportedly attacked the child with a wood-cutting machine after discovering she had tampered with her stepbrother’s marks. Police have arrested Chavan and his partner for the crime and for attempting to destroy evidence by setting the body on fire.

