കുരുക്ഷേത്ര: ഹരിയാനയിലെ പ്രേംനഗർ കോളനിയിൽ റെയിൽവേ മെയിൽ സർവീസ് (RMS) ഉദ്യോഗസ്ഥനായ ജതീന്ദർ കുമാർ (30), ഭാര്യ മഞ്ജു (28), മൂന്ന് വയസ്സുകാരിയായ മകൾ അദ്വിക എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് (Haryana Family Death). ദമ്പതികളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
മകൾ അദ്വികയ്ക്ക് വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇത് കുടുംബത്തെ കടുത്ത മാനസിക സമ്മർദ്ദത്തിലാഴ്ത്തിയിരുന്നതായും പോലീസ് പറഞ്ഞു. കുട്ടിയുടെ അസുഖത്തെക്കുറിച്ചുള്ള മനോവിഷമമാകാം ഇത്തരമൊരു കടുംകൈയിലേക്ക് ഇവരെ നയിച്ചതെന്നാണ് കരുതുന്നത്.
സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ടുകൾ. ആറ് മാസം മുൻപാണ് ജതീന്ദറിന്റെ പിതാവ് മഹേന്ദ്ര സിങ് അന്തരിച്ചത്. ജതീന്ദറിന്റെ സഹോദരൻ പ്രതീക് നിലവിൽ കാനഡയിലാണ്. തിങ്കളാഴ്ച രാവിലെ 6:30 ഓടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ ഹരിയാന പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary: A family of three, including a 3-year-old girl, was found dead in Haryana’s Kurukshetra. Jatinder Kumar, an RMS employee, and his wife Manju allegedly killed their daughter Advika before committing suicide due to distress over the child’s chronic illness.

