പൂനെ : മുംബൈയിലെ ഘാട്കോപ്പറിൽ (Chain Snatcher Caught in Ghatkopar) മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ കിലോമീറ്ററുകളോളം പിന്തുടർന്ന് പിടികൂടി പന്ത് നഗർ പോലീസ്. ജീവൻ പോലും പണയപ്പെടുത്തി മോഷ്ടാവിനെ കീഴ്പ്പെടുത്തിയ പോലീസ് കോൺസ്റ്റബിളിനെ ഉന്നത ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.
ഘാട്കോപ്പർ മേഖലയിൽ ഒരു സ്ത്രീയുടെ സ്വർണ്ണമാല കവർന്ന് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു പ്രതി. വിവരം അറിഞ്ഞ ഉടൻ തന്നെ പന്ത് നഗർ പോലീസിലെ പട്രോളിംഗ് സംഘം പ്രതിയെ പിന്തുടർന്നു. തിരക്കേറിയ മുംബൈ തെരുവുകളിലൂടെ അതിവേഗത്തിൽ പാഞ്ഞ പ്രതിയെ പോലീസ് സംഘം വിടാതെ പിന്തുടർന്നു. വഴിമധ്യേ പ്രതിയെ തടയാൻ ശ്രമിച്ച പോലീസുകാരെ ഇടിച്ചിടാൻ മോഷ്ടാവ് ശ്രമിച്ചെങ്കിലും പോലീസ് പിൻമാറിയില്ല.
പിന്തുടരുന്നതിനിടെ ഒരു ഘട്ടത്തിൽ ബൈക്കിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ കോൺസ്റ്റബിൾ വികാസ് ദബാഡെ (Vikas Dabade) സാഹസികമായി ഓടിച്ചിട്ട് കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയുടെ കൈവശം മാരകായുധങ്ങൾ ഉണ്ടായിരുന്നിട്ടും അത് വകവെക്കാതെയാണ് അദ്ദേഹം മോഷ്ടാവിനെ പിടികൂടിയത്.
ധീരമായ പ്രവർത്തനത്തിലൂടെ മോഷ്ടാവിനെ പിടികൂടിയ കോൺസ്റ്റബിളിനെ മുംബൈ പോലീസ് കമ്മീഷണർ അഭിനന്ദിക്കുകയും അദ്ദേഹത്തിന് പ്രത്യേക പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ധീരത സേനയ്ക്ക് അഭിമാനമാണെന്ന് അധികൃതർ പറഞ്ഞു. പിടിയിലായ പ്രതി മുൻപും നിരവധി മാലാപ്പ കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ് കണ്ടെത്തി. ഇയാളിൽ നിന്ന് മോഷ്ടിച്ച മാലയും കവർച്ചയ്ക്ക് ഉപയോഗിച്ച ബൈക്കും പോലീസ് കണ്ടെടുത്തു.
#PoliceBravery | Pantnagar Police Show Bravery; Chain-Snatcher Nabbed in Filmy Chase, Constable honoured
By: @m_journalist #Ghatkopar | #Mumbai | #MumbaiPolice pic.twitter.com/S71npwIg8g
— Free Press Journal (@fpjindia) April 18, 2026

