ചെന്നൈ: റിലീസിന് മുൻപേ ഇന്റർനെറ്റിൽ ചോർന്ന വിജയ് ചിത്രം ‘ജനനായകൻ’ കണ്ടെന്ന് വെളിപ്പെടുത്തി നടി കസ്തൂരി ശങ്കർ (Kasthuri Shankar Vijay Jana Nayagan Movie). വാട്‌സാപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ് താൻ ചിത്രത്തിന്റെ ദൃശ്യങ്ങൾ കണ്ടതെന്ന് താരം വ്യക്തമാക്കി. ചിത്രം ബോധപൂർവ്വം ചോർത്തിയതാണെന്ന ഗുരുതരമായ ആരോപണവും കസ്തൂരി ഉന്നയിച്ചു.
സിനിമയിലെ ഓരോ വാക്കും ജനങ്ങളിലേക്ക് എത്തിക്കാനാണ് ചിത്രം ചോർത്തിയതെന്ന് താൻ കരുതുന്നു. ഇത് വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിക്കാണ് ഗുണം ചെയ്യുക. മൂന്ന് മണിക്കൂർ നീളുന്ന ഒരു പ്രൊപ്പഗണ്ട ചിത്രമാണിത്. സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത് തടയാൻ ഡിഎംകെ സർക്കാർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്നും താരം ആരോപിച്ചു. സെൻസർ ബോർഡിന്റെയും മന്ത്രാലയത്തിന്റെയും കണ്ണുവെട്ടിച്ച് എങ്ങനെയാണ് ഉയർന്ന ഗുണമേന്മയുള്ള പതിപ്പ് പുറത്തുവന്നതെന്ന് അവർ ചോദിച്ചു. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളെ വ്യതിചലിപ്പിക്കാനും സ്വാധീനം ചെലുത്തി വോട്ടാക്കി മാറ്റാനുമാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്.
അതേസമയം, ‘ജനനായകൻ’ ചോർന്ന സംഭവത്തിൽ ചെന്നൈ സൈബർ ക്രൈം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസിന്റെ പരാതിയിൽ ഇതുവരെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിത്രത്തിന്റെ വ്യാജ ലിങ്കുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നൂറിലധികം ലിങ്കുകൾ ഇതിനോടകം നീക്കം ചെയ്തതായും പോലീസ് അറിയിച്ചു.
വിജയ് രാഷ്ട്രീയത്തിലേക്ക് പൂർണ്ണമായി ഇറങ്ങുന്നതിന് മുൻപുള്ള ചിത്രമായതിനാൽ തമിഴ്നാട് രാഷ്ട്രീയത്തിലും സിനിമ ലോകത്തും വലിയ ചർച്ചകൾക്കാണ് ‘ജനനായകൻ’ വഴിമാറുന്നത്.
Story Summary:
Actress Kasturi Shankar admitted to watching leaked footage of Vijay’s movie ‘Jananayakan’, describing it as a three-hour propaganda film for his political party, TVK. She alleged that the leak might be intentional to influence people and convert it into votes, while also accusing the DMK government of trying to hinder its theatrical release. Meanwhile, Chennai Cyber Crime Police arrested six individuals following a complaint by KVN Productions regarding the film’s leak.

