ന്യൂഡൽഹി: ഡൽഹിയിലെ ഉത്തം നഗറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ പിതാവിനെയും അമ്മാവനെയും yയുവാവ് മർദ്ദിച്ചു കൊലപ്പെടുത്തി (Delhi Uttam Nagar Murder Case). സംഭവത്തിൽ 22 വയസ്സുകാരനായ ഈശ്വർ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 4-ന് മോഹൻ ഗാർഡനിലെ വാടക വീട്ടിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്.
ദേവേന്ദർ കുമാർ (50), സഹോദരൻ അമിത് (48) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരോടൊപ്പമായിരുന്നു പ്രതി ഈശ്വറും താമസിച്ചിരുന്നത്. സംഭവദിവസം രാത്രി വീട്ടിൽ ബഹളം കേട്ടെത്തിയ കെട്ടിട ഉടമയോട് മദ്യലഹരിയിലായിരുന്ന ഈശ്വർ തർക്കിച്ചിരുന്നു. പിറ്റേന്ന് രാവിലെയാണ് ദേവേന്ദറും അമിത്തും മുറിക്കുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മുറിക്കുള്ളിൽ മദ്യക്കുപ്പികൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. മർദ്ദനമേറ്റതിനെത്തുടർന്നുണ്ടായ ആന്തരിക പരിക്കുകളാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തിങ്കളാഴ്ചയാണ് പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.
Summary: A 22-year-old man named Ishwar was arrested in Delhi’s Uttam Nagar for allegedly killing his father and uncle during a drunken brawl. The victims, Devender Kumar (50) and Amit (48), were found dead in their rented house with internal injuries caused by physical assault. The accused fled the scene but was later apprehended by the police. An investigation is underway.

