കണ്ണൂർ: സൈബർ തട്ടിപ്പുകാരുടെ ‘ഡിജിറ്റൽ അറസ്റ്റ്’ വഴി കണ്ണൂരിൽ വയോധികന് ലക്ഷങ്ങൾ നഷ്ടമായി. തലശ്ശേരി സ്വദേശിയായ 77-കാരനാണ് 45 ലക്ഷം രൂപ നഷ്ടപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്ന ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഇത്രയും വലിയ തുക തട്ടിപ്പുകാർ കൈക്കലാക്കിയത്.(Digital arrest scam again in Kannur, man loses Rs 45 lakhs)
അനധികൃത പണമിടപാടുകൾ നടത്തിയെന്ന വ്യാജേനയാണ് തട്ടിപ്പുകാർ വയോധികനെ ബന്ധപ്പെട്ടത്. വ്യാജ അറസ്റ്റ് വാറണ്ട് അയച്ചു നൽകി ഭയപ്പെടുത്തി. അറസ്റ്റ് ഒഴിവാക്കാൻ ബാങ്ക് അക്കൗണ്ടിലുള്ള പണം ‘ഗവൺമെന്റ് വെരിഫിക്കേഷൻ അക്കൗണ്ടിലേക്ക്’ മാറ്റണമെന്ന നിർദ്ദേശം അനുസരിച്ചാണ് 45 ലക്ഷം രൂപ വയോധികൻ കൈമാറിയത്.
പണം നഷ്ടപ്പെട്ട് ദിവസങ്ങൾക്ക് ശേഷം തട്ടിപ്പ് തിരിച്ചറിഞ്ഞ വയോധികൻ ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് കണ്ണൂർ സിറ്റി സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.



