ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷം അയൽരാജ്യങ്ങളിലേക്കും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ, ഒമാൻ, കുവൈറ്റ് ഭരണാധികാരികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി (PM Modi Gulf Leaders Call). മേഖലയിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവും സുരക്ഷയുമാണ് ചർച്ചയിലെ പ്രധാന അജണ്ട. തങ്ങളുടെ രാജ്യങ്ങളിലുള്ള എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് ഒമാൻ സുൽത്താനും കുവൈറ്റ് കിരീടാവകാശിയും പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകി.
ഇതിനിടെ, യു.എ.ഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ തീപിടുത്തമുണ്ടായി. ഡ്രോൺ തകർത്തതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ വീണാണ് തീപിടുത്തമുണ്ടായതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഒമാനിലെ ദുകം തുറമുഖത്തിന് സമീപമുള്ള ഇന്ധന ടാങ്കുകൾക്ക് നേരെയും ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതിനെത്തുടർന്ന് ഒമാൻ തങ്ങളുടെ വ്യോമപരിധിയിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കി.
സംഘർഷത്തെത്തുടർന്ന് ദൽഹി, മുംബൈ ഉൾപ്പെടെയുള്ള ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്ന് പശ്ചിമേഷ്യയിലേക്കുള്ള 250-ഓളം വിമാന സർവീസുകൾ റദ്ദാക്കി. റമദാൻ മാസത്തിൽ പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഇത്രത്തോളം വഷളായതിൽ ഇന്ത്യ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി. സംയമനം പാലിക്കാനും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണാനും വിദേശകാര്യ മന്ത്രാലയം
ഗൾഫ് രാജ്യങ്ങളിലായി ഏകദേശം 90 ലക്ഷത്തോളം ഇന്ത്യക്കാർ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.
Story Summary: Amid escalating West Asia conflict, PM Narendra Modi held talks with the Sultan of Oman and the Crown Prince of Kuwait on March 3, 2026. He expressed concern over retaliatory strikes in the Gulf and sought assurance for the safety of Indian nationals. Both leaders guaranteed the well-being of the Indian community. This comes as a drone strike caused a fire in Fujairah (UAE) and threats emerged near Oman’s Duqm port.

