ടെഹ്‌റാൻ: ഇറാൻ-ഇസ്രായേൽ യുദ്ധം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ടെഹ്‌റാനിലെ സിവിലിയൻ കേന്ദ്രങ്ങൾക്കും ആശുപത്രികൾക്കും നേരെ കടുത്ത വ്യോമാക്രമണം. വടക്കൻ ടെഹ്‌റാനിലെ പ്രമുഖ ചികിത്സാ കേന്ദ്രമായ ഗാന്ധി ആശുപത്രിക്ക് നേരെ ഞായറാഴ്ച വൈകുന്നേരമാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.(Chaos erupts at Tehran’s Gandhi Hospital after airstrike)
ആക്രമണത്തിൽ ആശുപത്രി കെട്ടിടത്തിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി രാജ്യാന്തര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വാർഡുകൾക്കുള്ളിൽ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതും വീൽചെയറുകൾ തകർന്നു കിടക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു.
നഴ്സുമാർ നവജാത ശിശുക്കളെയും കൊണ്ട് സുരക്ഷിത സ്ഥാനത്തേക്ക് ഓടുന്നതായും രോഗികളെ സ്ട്രെച്ചറുകളിൽ പുറത്തെത്തിക്കുന്നതായും ദൃക്‌സാക്ഷികൾ പറഞ്ഞു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്ന ഈ നടപടിയെ “സയണിസ്റ്റ്-അമേരിക്കൻ ഭീകരത” എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്.

