Description
Digital Voice of Kerala
Monday, March 2, 2026

Digital Voice of Kerala
HomeIran Israel Conflictനയതന്ത്ര ചർച്ചകളുടെ മറവിൽ ഒരുങ്ങിയ ചതി: ഖമേനിയുടെ വധം മാസങ്ങൾ നീണ്ട...

നയതന്ത്ര ചർച്ചകളുടെ മറവിൽ ഒരുങ്ങിയ ചതി: ഖമേനിയുടെ വധം മാസങ്ങൾ നീണ്ട ആസൂത്രണത്തിൻ്റെ ഫലം | Khamenei’s assassination

വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിലേക്ക് നയിച്ച സൈനിക നടപടി മാസങ്ങൾ നീണ്ട കൃത്യമായ ആസൂത്രണത്തിന്റെ ഫലമെന്ന് വെളിപ്പെടുത്തൽ. കഴിഞ്ഞ ഡിസംബർ അവസാനം ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ വെച്ച് ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സൈനിക നീക്കത്തിന് അടിത്തറയിട്ടത്.(A plot hatched under the guise of diplomatic negotiations, Khamenei’s assassination was the result of months of planning)

ഒമാൻ, ജനീവ എന്നിവിടങ്ങളിൽ സമാധാന ചർച്ചകൾ പുരോഗമിക്കവേ തന്നെ അമേരിക്കയും ഇസ്രായേലും ആക്രമണത്തിനുള്ള അന്തിമ പദ്ധതികൾ തയ്യാറാക്കിയിരുന്നു. ട്രംപിന്റെ വിശ്വസ്തരായ ജാരെഡ് കുഷ്നറും സ്റ്റീവ് വിറ്റ്‌കോഫും ഇറാൻ പ്രതിനിധികളുമായി നയതന്ത്ര ചർച്ചകൾ നടത്തുമ്പോൾ, മൊസാദ് തലവനും ഇസ്രായേൽ സൈനിക മേധാവികളും വാഷിംഗ്ടണിൽ അന്തിമ ബ്ലൂപ്രിന്റ് തയ്യാറാക്കുകയായിരുന്നു.

സമാധാന കരാർ സാധ്യമാകുമെന്ന് വിശ്വസിപ്പിച്ചതിലൂടെ ഇറാൻ നേതാക്കളെ സുരക്ഷിത താവളങ്ങളിൽ നിന്ന് പുറത്തെത്തിക്കാനും തുറന്ന സ്ഥലങ്ങളിൽ ലഭ്യമാക്കാനും യുഎസ്-ഇസ്രായേൽ സഖ്യത്തിന് സാധിച്ചു. പ്രധാനമായും മൂന്ന് കാരണങ്ങളാണ് നയതന്ത്ര ചർച്ചകൾ പരാജയപ്പെടാൻ ഇടയാക്കിയത്. സ്വന്തമായി യൂറേനിയം സമ്പുഷ്ടീകരണം നടത്തണമെന്ന ഇറാന്റെ വാശി. പ്രതിമാസം 100 മിസൈലുകൾ വരെ നിർമ്മിക്കാനുള്ള ഇറാന്റെ ശേഷി തങ്ങൾക്ക് ഭീഷണിയാണെന്ന് യുഎസ് വിലയിരുത്തി. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സംഘടനകൾക്കുള്ള സാമ്പത്തിക സഹായം നിർത്താൻ ഇറാൻ വിസമ്മതിച്ചു.

മെഡിക്കൽ ഗവേഷണത്തിന്റെ മറവിൽ തെഹ്‌റാൻ റിസർച്ച് റിയാക്ടറിൽ ഇറാൻ രഹസ്യമായി ആണവ ഇന്ധനം ശേഖരിക്കുകയായിരുന്നു എന്ന് അമേരിക്കൻ ഇന്റലിജൻസ് കണ്ടെത്തി. 2015-ലെ ആണവ കരാറിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ അഞ്ചിരട്ടി ശേഷി വർദ്ധിപ്പിക്കാനായിരുന്നു ഇറാന്റെ നീക്കമെന്നാണ് യുഎസ് ആരോപണം. ശനിയാഴ്ച രാവിലെ ഖമേനി ഉന്നത സഹായികളുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയ സമയത്താണ് കൃത്യമായ വിവരങ്ങൾ അടിസ്ഥാനമാക്കി ആക്രമണം നടന്നത്. ഒരേസമയം മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ ഖമനെയിയും ഇന്റലിജൻസ് തലവന്മാരും കൊല്ലപ്പെട്ടു. തന്ത്രപരമായ ക്ഷമ പയറ്റി സമയം ലാഭിക്കാമെന്ന ഇറാന്റെ കണക്കുകൂട്ടലുകളെ തകർത്ത്, മിന്നൽവേഗത്തിലാണ് ട്രംപ് ഭരണകൂടം തീരുമാനങ്ങൾ നടപ്പിലാക്കിയത്. പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭൂപടത്തെ തന്നെ മാറ്റിമറിക്കുന്ന ഒന്നായി ഈ സൈനിക നടപടി മാറി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala