ന്യൂഡൽഹി: 2008-ലെ മുംബൈ ആക്രമണ മാതൃകയിൽ ഇന്ത്യയെ വീണ്ടും കടൽ മാർഗ്ഗം ആക്രമിക്കുമെന്ന് ലഷ്കറെ തൊയ്ബ ഭീകരൻ സെയ്ഫുള്ള കസൂരിയുടെ ഭീഷണി (Lashkar-e-Taiba Threat). ലഷ്കറെ തൊയ്ബയുടെ ഡെപ്യൂട്ടി ചീഫായ ഇയാൾ പുറത്തുവിട്ട വീഡിയോ സന്ദേശം ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഗൗരവമായി പരിശോധിച്ചു വരികയാണ്. 2025-ലെ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ കൂടിയാണ് കസൂരി.
2025-ൽ ആകാശത്ത് ആധിപത്യം സ്ഥാപിച്ചെന്നും 2026-ൽ കടലിൽ ആധിപത്യം ഉറപ്പിക്കുമെന്നുമാണ് കസൂരിയുടെ അവകാശവാദം. ശത്രുക്കൾക്ക് കരയിലോ വായുവിലോ കടലിലോ സുരക്ഷിതമായ ഇടമുണ്ടാകില്ലെന്ന് ഇയാൾ ഭീഷണിപ്പെടുത്തുന്നു. തങ്ങൾക്ക് പാക് സൈന്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെന്ന് വീഡിയോയിൽ തുറന്നു സമ്മതിക്കുന്നുണ്ട്. ഇത് ഭീകരവാദത്തിന് പാകിസ്ഥാൻ നൽകുന്ന ഔദ്യോഗിക പിന്തുണയെ ശരിവെക്കുന്ന തെളിവായി ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ മുരിദ്‌കെ, ബഹാവൽപുർ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ശക്തമായ പ്രത്യാക്രമണമാണ് കസൂരിയെ പ്രകോപിപ്പിച്ചത്.
ഭീകര സംഘടനകൾ പഴയ കടൽ പാതകൾ വീണ്ടും ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന സൂചനയായി ഇതിനെ ഏജൻസികൾ കാണുന്നു. ഇത് വെറും പ്രചാരണമല്ലെന്നും കൃത്യമായ ആസൂത്രണം ഇതിന് പിന്നിൽ ഉണ്ടായേക്കാമെന്നും കരുതി തീരദേശ സുരക്ഷ വർദ്ധിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പാക് അതിർത്തികളിലും തീരദേശങ്ങളിലും ബിഎസ്എഫും നാവികസേനയും നിരീക്ഷണം കർശനമാക്കി.
Story Summary: LeT Deputy Chief Saifullah Kasuri, the mastermind behind the Pahalgam attack, has released a video threatening sea-borne attacks on India, similar to the 2008 Mumbai attacks. He claimed full support from the Pakistan Army and stated that 2026 would be focused on sea dominance. Indian intelligence agencies are on high alert.

