തിരുവനന്തപുരം: കേരളീയരുടെ ഔദ്യോഗിക മേൽവിലാസം തെളിയിക്കുന്നതിനായി സ്ഥിരമായ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ ലഭ്യമാക്കുന്ന ‘നേറ്റീവിറ്റി കാർഡ്’ ബിൽ നിയമസഭ പാസാക്കി (Kerala Nativity Card Bill). കേരള ചരിത്രത്തിലെ സുപ്രധാന നിമിഷമാണിതെന്ന് ബിൽ അവതരിപ്പിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
കേരളത്തിൽ ജനിച്ചവർക്കോ, മാതാപിതാക്കളിൽ ഒരാളെങ്കിലും കേരളത്തിൽ ജനിച്ചവർക്കോ ഈ കാർഡിന് അപേക്ഷിക്കാം.
ജോലി ആവശ്യത്തിനായി സംസ്ഥാനത്തിന് പുറത്ത് താമസിക്കുമ്പോൾ ജനിച്ച മലയാളി കുട്ടികൾക്കും ഈ കാർഡ് ലഭിക്കും.
നിലവിലുള്ള നേറ്റീവിറ്റി സർട്ടിഫിക്കറ്റിന് പകരമായി ഉപയോഗിക്കാവുന്ന, ഫോട്ടോ പതിപ്പിച്ച സ്ഥിരമായ തിരിച്ചറിയൽ കാർഡാണിത്.
വിദേശ പൗരത്വം സ്വീകരിച്ചവർക്ക് ഈ കാർഡിന് അർഹതയുണ്ടാവില്ല.
ശരിയായ ചർച്ചകൾ കൂടാതെയാണ് സർക്കാർ ബില്ലുകൾ പാസാക്കുന്നതെന്ന് ആരോപിച്ച് യുഡിഎഫ് സഭയിൽ നിന്ന് വാക്ക് ഔട്ട് നടത്തി. നേറ്റീവിറ്റി കാർഡ് ബില്ലിനൊപ്പം അബ്കാരി ഭേദഗതി ബില്ലും മറ്റ് ഒൻപത് സുപ്രധാന ബില്ലുകളും സഭ പാസാക്കിയിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണത്തിനും പൗരത്വ സംബന്ധമായ രേഖകൾ ഹാജരാക്കുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ഈ നിയമം സഹായിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നു.
Story Summary: The Kerala Legislative Assembly passed the ‘Nativity Card’ Bill on Tuesday amidst strong opposition protest. The card will serve as a permanent photo ID for those born in Kerala or those with Keralite parents. Finance Minister K.N. Balagopal called it a historic step. UDF walked out, alleging lack of proper discussion on the bill.

