ന്യൂഡൽഹി: ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂറി’ൽ തകർന്ന പാകിസ്താനിലെ ബൊളാരി വ്യോമതാവളം പുനർനിർമ്മിക്കാനുള്ള നീക്കങ്ങൾ സജീവം. ആക്രമണത്തിൽ തകർന്ന താവളത്തിലെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര പൂർണ്ണമായും പൊളിച്ചുമാറ്റുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നു. (Pakistan demolishes and rebuilds Bholari air base)
വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് വെറും 88 മണിക്കൂർ മുമ്പ് നടത്തിയ ഈ ഓപ്പറേഷനിൽ പാകിസ്താന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. പാകിസ്താന്റെ പ്രതിരോധ നിരയിലെ കരുത്തനായ സ്വീഡിഷ് നിർമ്മിത ‘സാബ് 2000 എറിയെ’ എന്ന നിരീക്ഷണ വിമാനം ആക്രമണത്തിൽ തകർന്നതായി ഇന്ത്യൻ വ്യോമസേന നേരത്തെ വ്യക്തമാക്കിയിരുന്നു.
പാക് വ്യോമസേനയുടെ ഡ്രോൺ താവളങ്ങൾക്കും ഹാങ്ങറുകൾക്കും വ്യാപകമായ കേടുപാടുകൾ സംഭവിച്ചു. വ്യോമതാവളത്തിൽ നടന്ന നാശനഷ്ടങ്ങളുടെയും പുനർനിർമ്മാണത്തിന്റെയും ഘട്ടങ്ങൾ സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമാണ്. കേടുപാടുകൾ മറച്ചുവെക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും പകുതിയോളം ഭാഗം തകർന്ന നിലയിൽ തന്നെ കാണാമായിരുന്നു.



