

ലണ്ടൻ: ലോകത്തിലെ ഏറ്റവും ധനിക രാജ്യങ്ങൾ ആഗോള വികസന ശ്രമങ്ങളിൽ നിന്ന് പിന്നോട്ട് പോവുകയാണെന്ന് റിപ്പോർട്ട്. ജപ്പാനും അമേരിക്കയും ഉൾപ്പെടെ രണ്ടര ഡസനോളം രാജ്യങ്ങൾ പിന്മാറിയെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നു. പല രാജ്യങ്ങളും വിദേശ സഹായത്തിനുള്ള ബജറ്റുകൾ വെട്ടിക്കുറയ്ക്കുകയും മൾട്ടി ലാറ്ററൽ വായ്പാ ദാതാക്കളിലൂടെ നൽകുന്ന പണത്തിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നതായി പഠനത്തിൽ പറയുന്നു.
വാഷിംഗ്ടൺ ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്‌മെന്റ് (Center for Global Development) രണ്ട് വർഷത്തിലൊരിക്കൽ സമാഹരിക്കുന്ന ഈ സൂചിക, 100-ലധികം ഡാറ്റാ പോയിന്റുകളെ അടിസ്ഥാനമാക്കി 38 പ്രധാന സമ്പദ്‌വ്യവസ്ഥകളെ വിലയിരുത്തുന്നു. സ്വീഡൻ, ജർമ്മനി, നോർവേ, ഫിൻലാൻഡ് എന്നി രാജ്യങ്ങളാണ് ആഗോള വികസന ശ്രമങ്ങളിൽ മുൻപന്തിയിൽ. യുകെ അഞ്ചാം സ്ഥാനത്താണ് (40% സഹായം വെട്ടിക്കുറച്ചതിനെ ഇത് പ്രതിഫലിപ്പിക്കുന്നില്ലെങ്കിലും. അമേരിക്ക 28-ാം സ്ഥാനത്താണ്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായതിനുശേഷം പ്രഖ്യാപിച്ച കോടിക്കണക്കിന് ഡോളർ സഹായ വെട്ടിക്കുറയ്ക്കലിന്റെ പൂർണ്ണ ആഘാതം നിലവിലെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.
പല വികസിത രാജ്യങ്ങളും പ്രതിരോധത്തിനായി കൂടുതൽ തുക ചെലവഴിക്കുന്നതിനായി വിദേശ സഹായവും വികസന ധനസഹായവും വെട്ടിക്കുറയ്ക്കുകയാണ്. 2019-2023 കാലയളവിൽ മൂന്നിൽ നാല് രാജ്യങ്ങളും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിൽ മെച്ചപ്പെട്ടു. കൂടുതൽ രാജ്യങ്ങൾ കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും ആതിഥേയത്വം നൽകുന്നു എന്നതും നല്ല സൂചനയാണ്.
A study published by the Washington-based Center for Global Development (CGD) indicates that nearly two dozen of the world's wealthiest nations, including the U.S. and Japan, are retreating from global development efforts by cutting aid budgets and reducing funds channeled through multilateral lenders.