

കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കഴിഞ്ഞ ശനിയാഴ്ച അമേരിക്ക നടത്തിയ സൈനിക നീക്കത്തിൽ 100 പേർ കൊല്ലപ്പെട്ടതായി വെനസ്വേലൻ ആഭ്യന്തര മന്ത്രി ദിയോസ്ദാദോ കാബെല്ലോ വെളിപ്പെടുത്തി (US military Raid). ആക്രമണത്തിന് ശേഷം ആദ്യമായാണ് മരിച്ചവരുടെ ഔദ്യോഗിക കണക്ക് വെനസ്വേല പുറത്തുവിടുന്നത്. കൊല്ലപ്പെട്ടവരിൽ 23 സൈനികരുടെ പട്ടിക വെനസ്വേലൻ സൈന്യം നേരത്തെ പുറത്തുവിട്ടിരുന്നു.
മഡുറോയുടെ സുരക്ഷാ സംഘത്തിലെ ഭൂരിഭാഗം പേരെയും അമേരിക്കൻ സേന ക്രൂരമായി കൊലപ്പെടുത്തിയെന്ന് വെനസ്വേലൻ ഉദ്യോഗസ്ഥർ ആരോപിച്ചു. ആക്രമണത്തിൽ വെനസ്വേലയിലുണ്ടായിരുന്ന ക്യൂബൻ സൈനികരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ക്യൂബയും സ്ഥിരീകരിച്ചിട്ടുണ്ട്. തടവിലാക്കപ്പെട്ട മഡുറോയുടെ കാലിനും, അദ്ദേഹത്തോടൊപ്പം പിടിയിലായ ഭാര്യ സിലിയ ഫ്ലോറസിന്റെ തലയ്ക്കും ആക്രമണത്തിനിടെ പരിക്കേറ്റതായും കാബെല്ലോ അറിയിച്ചു.
കൊല്ലപ്പെട്ട സൈനികരുടെ സ്മരണയ്ക്കായി വെനസ്വേല ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മരിച്ച സൈനികരുടെ ശവസംസ്കാര ചടങ്ങുകൾ ബുധനാഴ്ച കാരക്കാസിൽ നടന്നു. അമേരിക്കൻ അധിനിവേശത്തെ ചെറുത്ത സൈനികർ ധീരന്മാരാണെന്നും കാബെല്ലോ തന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയിലൂടെ പറഞ്ഞു. മഡുറോയെ പിടികൂടാൻ അമേരിക്ക നടത്തിയ രഹസ്യ സൈനിക നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Venezuela's Interior Minister Diosdado Cabello announced that 100 people were killed during the U.S. military operation that ousted President Nicolás Maduro last Saturday. This follows reports that Maduro’s security detail was executed in "cold blood" and that Maduro and his wife, Cilia Flores, sustained injuries during the raid. In response to the casualties, which include both Venezuelan and Cuban military personnel, the government has declared a week of national mourning as funerals for the fallen soldiers take place in Caracas.