
പിറ്റ്സ്ബർഗ്: പെൻസിൽവാനിയയിലെ യുഎസ് സ്റ്റീൽ കോക്കിംഗ് പ്ലാന്റിലുണ്ടായ സ്‌ഫോടനത്തിൽ മരണം 2 ആയി(explosion). അപകടത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു.
നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പിറ്റ്സ്ബർഗിന് തെക്ക് മോണോംഗഹേല നദിക്കരയിലാണ് പ്ലാന്റ് സ്ഥിതിചെയ്യുന്നത്. വർഷത്തിൽ 4 ദശലക്ഷം ടണ്ണിലധികം കോക്ക് ഉത്പാദിപ്പിക്കുന്ന പ്ലേറ്റിലാണ് അപകടമുണ്ടായത്.