

വാഷിംഗ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും സാഹസികമായി പിടികൂടിയ സൈനിക നീക്കം ലോകത്തിന് മുന്നിൽ അമേരിക്കയുടെ വ്യോമശക്തിയുടെ പ്രകടനമായി മാറി (Maduro Extraction). ശനിയാഴ്ച നടന്ന ഈ ഓപ്പറേഷനിൽ അത്യാധുനിക സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ, ശത്രുക്കളുടെ റഡാറുകളെ കണ്ണുപൊട്ടിക്കുന്ന ജാമിംഗ് വിമാനങ്ങൾ, രഹസ്യ നിരീക്ഷണ ഡ്രോണുകൾ എന്നിവയുൾപ്പെടെ 150-ലധികം വിമാനങ്ങളാണ് അമേരിക്ക വിന്യസിച്ചത്.
ലോക്ക്ഹീഡ് മാർട്ടിന്റെ F-35 ലൈറ്റ്‌നിംഗ് II, F-22 റാപ്റ്റർ തുടങ്ങിയ ലോകത്തിലെ ഏറ്റവും കരുത്തുറ്റ യുദ്ധവിമാനങ്ങൾ വെനസ്വേലയുടെ ആകാശത്ത് ആധിപത്യം ഉറപ്പിച്ചു. കൂടാതെ ബോയിംഗിന്റെ F/A-18 സൂപ്പർ ഹോർനെറ്റ്, EA-18G ഗ്രൗളർ എന്നീ വിമാനങ്ങളും ബി-1 ബോംബർ വിമാനങ്ങളും ഈ ദൗത്യത്തിൽ പങ്കെടുത്തു. മഡുറോയുടെ വസതിയിലേക്ക് കമാൻഡോകളെ എത്തിക്കാൻ അത്യാധുനിക ആയുധങ്ങളുള്ള MH-60L ഹെലികോപ്റ്ററുകളും ചിനൂക്ക് ഹെലികോപ്റ്ററുകളുമാണ് ഉപയോഗിച്ചത്.
ബഹിരാകാശ സേനയുടെയും മറ്റ് ഏജൻസികളുടെയും സഹായത്തോടെ വെനസ്വേലയിലെ ആശയവിനിമയ സംവിധാനങ്ങൾ തകർക്കുകയും വൈദ്യുതി തടസ്സപ്പെടുത്തുകയും ചെയ്താണ് അമേരിക്കൻ വിമാനങ്ങൾക്ക് കടന്നുപോകാൻ വഴിയൊരുക്കിയത്. പസഫിക് മേഖലയിൽ ശക്തി വർദ്ധിപ്പിക്കുന്ന ചൈനയ്ക്കുള്ള കൃത്യമായ മുന്നറിയിപ്പുകൂടിയാണ് ഈ ഓപ്പറേഷനെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. ദൗത്യത്തിന്റെ വിജയത്തെത്തുടർന്ന് അമേരിക്കൻ പ്രതിരോധ കമ്പനികളായ ലോക്ക്ഹീഡ് മാർട്ടിൻ, നോർത്രോപ്പ് ഗ്രുമ്മൻ എന്നിവയുടെ ഓഹരി വിലയിൽ വലിയ വർദ്ധനവുണ്ടായി.
The U.S. military operation to extract Nicolás Maduro showcased unparalleled air dominance, involving a massive fleet of over 150 aircraft including F-22 Raptors, F-35 stealth fighters, and B-1B Lancer bombers. Utilizing advanced electronic warfare and space-based capabilities to blind Venezuelan defenses, the mission allowed special operations helicopters to infiltrate Caracas and seize the leader without American casualties. This display of complex transcontinental military execution serves as a significant strategic signal to global adversaries like China regarding U.S. intervention capabilities in its hemisphere.