ടെൽ അവീവ്: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര-സൈനിക പോരാട്ടം സായുധ സംഘർഷത്തിന്റെ വക്കിലെത്തി (US Iran Conflict). യുഎസ്എസ് എബ്രഹാം ലിങ്കൺ (USS Abraham Lincoln) എന്ന ഭീമൻ വിമാനവാഹിനിക്കപ്പലിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ നാവികപ്പട അറബിക്കടലിൽ നിലയുറപ്പിച്ചു. ഇറാൻ ആറ്റമിക് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് അമേരിക്ക നടത്തുന്നതെന്നാണ് സൂചന.
അമേരിക്കൻ നീക്കത്തിന് മറുപടിയായി ഇറാൻ തങ്ങളുടെ സൈനിക കരുത്ത് കടലിൽ വിന്യസിച്ചിരിക്കുകയാണ്. നൂറുകണക്കിന് മിസൈൽ ബോട്ടുകളെ ഇറാൻ കടലിലിറക്കി. 60 ഡ്രോണുകളെ വരെ ഒരേസമയം വഹിക്കാൻ ശേഷിയുള്ള ‘ഷാഹിദ് ബഗേരി’ എന്ന ഡ്രോൺ കാരിയർ ബന്ദർ അബ്ബാസ് തീരത്ത് സജ്ജമാക്കിയിട്ടുണ്ട്.
അമേരിക്കൻ കമാൻഡോകൾ ഇറാനിലെ ആണവ നിലയങ്ങളിൽ കടന്നുകയറി ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് ആണവ കേന്ദ്രങ്ങളുടെ സുരക്ഷ ഇറാൻ വർധിപ്പിച്ചു.
മേഖലയിലെ എണ്ണക്കടത്ത് പാതകൾ ഈ സംഘർഷം മൂലം തടസ്സപ്പെട്ടേക്കാം എന്ന ആശങ്ക ശക്തമാണ്. ഇറാൻ്റെ ആണവ കേന്ദ്രങ്ങളെ നേരിട്ട് ആക്രമിക്കാൻ യുഎസ് തുനിഞ്ഞാൽ അത് ഒരു വൻ യുദ്ധത്തിലേക്ക് വഴിമാറുമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങളും ഇസ്രായേലും ഇപ്പോൾ ഇറാൻ്റെ മിസൈൽ പരിധിയിലാണ്.

