

അബുജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സോകോട്ടോ സംസ്ഥാനത്തുള്ള രണ്ട് ഐഎസ്ഐ ഭീകര കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടെ വ്യോമാക്രമണം (US Airstrikes Nigeria ISIS). ഐസിസ് ഭീകരർ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കാൻ താൻ നൽകിയ മുന്നറിയിപ്പ് അവഗണിച്ചതിനാലാണ് ഈ കടുത്ത നടപടിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
ഗൾഫ് ഓഫ് ഗിനിയയിൽ നിലയുറപ്പിച്ചിരുന്ന യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ നിന്ന് ടോമാഹോക്ക് മിസൈലുകളും, എംക്യു-9 റീപ്പർ ഡ്രോണുകൾ വഴി കൃത്യതയുള്ള ബോംബുകളുമാണ് വിക്ഷേപിച്ചത്. സോകോട്ടോയിലെ ബൗണി വനമേഖലയിലുള്ള രണ്ട് ഭീകരക്യാമ്പുകൾ പൂർണ്ണമായും തകർത്തു. നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി ട്രംപ് നേരത്തെയും നൈജീരിയൻ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഭീകരർ ക്രൈസ്തവരെ ക്രൂരമായി വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി.
നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബുവിന്റെ (Bola Tinubu) അനുമതിയോടെയാണ് ആക്രമണം നടന്നതെന്ന് നൈജീരിയൻ വാർത്താവിതരണ മന്ത്രാലയം സ്ഥിരീകരിച്ചു. നൈജീരിയ നൽകിയ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐഎസ്ഐ താവളങ്ങൾ തിരിച്ചറിഞ്ഞത്. ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ട്. സാധാരണക്കാർക്ക് പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല.
ട്രംപ് അധികാരമേറ്റ ശേഷം ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഐഎസ്ഐ ഭീകരർക്കെതിരെ നടക്കുന്ന ഏറ്റവും വലിയ സൈനിക നീക്കമാണിത്. വരും ദിവസങ്ങളിലും ഭീകരർക്കെതിരെ നടപടി തുടരുമെന്നും അമേരിക്കൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
On December 25, 2025, the U.S. military launched powerful airstrikes against two ISIS-linked camps in Nigeria's Sokoto State, as announced by President Donald Trump. Framed as a response to the group's "slaughter of Christians," the operation involved Tomahawk missiles and MQ-9 Reaper drones launched from the Gulf of Guinea. The Nigerian government, led by President Bola Tinubu, approved the strikes, confirming they were based on shared intelligence and targeted foreign fighters infiltrating from the Sahel.