കൽമാഗി ചുഴലിക്കാറ്റ്: ഫിലിപ്പീൻസിൽ മരണസംഖ്യ 188; വിയറ്റ്നാമിലും നാശം വിതച്ച് ചുഴലിക്കാറ്റ് | Typhoon Kalmaegi

Typhoon Kalmaegi
Published on

ഹനോയ്: ഫിലിപ്പീൻസിൽ 188 പേരുടെ മരണത്തിന് കാരണമായ കൽമാഗി ചുഴലിക്കാറ്റിൽ വിയറ്റ്നാമിന്റെ തീരപ്രദേശങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായതിനെ തുടർന്ന് അഞ്ച് പേർ മരിച്ചതായി അധികൃതർ അറിയിച്ചു.

വ്യാഴാഴ്ച രാത്രിയോടെ മധ്യ വിയറ്റ്നാമിൽ കാരത്തോട്ട ചുഴലിക്കാറ്റ് വാൻ നാശനഷ്ടമാണ് വരുത്തിവച്ചത്. പിന്നീട് ഇത് ശക്തി കുറഞ്ഞ് ഉൾപ്രദേശങ്ങളിലേക്ക് നീങ്ങി. രാജ്യത്തിൻറെ മധ്യ പ്രവിശ്യകളായ താൻ ഹോവ മുതൽ ക്വാങ് ട്രി വരെയുള്ള 200 മില്ലിമീറ്റർ വരെ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നദീ ജലനിരപ്പ് ഉയരുന്നത് വെള്ളപ്പൊക്കത്തിനും മലയിടിച്ചിലിനും കാരണമായേക്കാം എന്ന മുന്നറിയിപ്പും പൊതുജനങ്ങൾക്ക് നൽകിയിട്ടുണ്ട്. ഏഴ് പേർക്ക് പരിക്കേറ്റതായും , ഏകദേശം 2,800 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു, കൂടാതെ 1.3 ദശലക്ഷം ആളുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടതായി ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. ക്വാങ് ങ്ഗായിലെ റെയിൽവേയ്ക്ക് കേടുപാടുകൾ സംഭവിച്ചതായി സ്റ്റേറ്റ് റൺ വിയറ്റ്നാം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി 2,68,000-ത്തിലധികം സൈനികരെ സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രധാന കാപ്പി ഉൽപ്പാദന മേഖലയായ സെൻട്രൽ ഹൈലാൻഡിലെ കൃഷിയെ വെള്ളപ്പൊക്കം ബാധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഫിലിപ്പീൻസിൽ കൽമാഗി ചുഴലിക്കാറ്റിൽ 188 പേർ മരിച്ചു, 135 പേരെ കാണാതായതായും 96 പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുമായി പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ വെള്ളിയാഴ്ച ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Summary: Typhoon Kalmaegi, after a deadly passage through the Philippines where it killed at least 188 people (with 135 still missing), made landfall in central Vietnam late Thursday, resulting in at least five deaths and damaging nearly 2,800 homes.

Related Stories

No stories found.
Times Kerala
timeskerala.com